Breaking News

കൊലപാതകം, ലഹരികടത്ത്; കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി .!

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവർ. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസിൽ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്വദേശിനിയുടെ ബന്ധുക്കൾ ദയാധനം നൽകാൻ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.
കഴിഞ്ഞ വർഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരൻ, രണ്ട് ബെദൂനികൾ (പൗരത്വമില്ലാത്ത പട്ടികയിൽ ഉള്ളവർ), ഒരു ഈജിപ്തുകാരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ പട്ടികയിൽ, ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ വിഷയത്തിൽ അവസാന ഘട്ടത്തിൽ എംബസിയുടെ അടിയന്തരമായ ഇടപെടലിൽ വധശിക്ഷ താൽക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസൻ നടേശനാണ് കഴിഞ്ഞ വർഷം തൂങ്ങിലേറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ ഒരു ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ ഉൾപ്പെട്ടാണ് അൻപുദാസൻ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാർ ഇയാളെ നേരിൽ കണ്ടപ്പോഴാണ് നാട്ടിൽ നിന്നും ദയാധനം നൽകി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തിൽ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാൽ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാർ ഉടൻ തന്നെ വിഷയം സ്ഥാനപതി ആദർശ്
സൈക്വയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഉടൻ തന്നെ കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവർ. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസിൽ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്വദേശിനിയുടെ ബന്ധുക്കൾ ദയാധനം നൽകാൻ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.

കഴിഞ്ഞ വർഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരൻ, രണ്ട് ബെദൂനികൾ (പൗരത്വമില്ലാത്ത പട്ടികയിൽ ഉള്ളവർ), ഒരു ഈജിപ്തുകാരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ പട്ടികയിൽ, ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ വിഷയത്തിൽ അവസാന ഘട്ടത്തിൽ എംബസിയുടെ അടിയന്തരമായ ഇടപെടലിൽ വധശിക്ഷ താൽക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസൻ നടേശനാണ് കഴിഞ്ഞ വർഷം തൂങ്ങിലേറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ ഒരു ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ ഉൾപ്പെട്ടാണ് അൻപുദാസൻ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാർ ഇയാളെ നേരിൽ കണ്ടപ്പോഴാണ് നാട്ടിൽ നിന്നും ദയാധനം നൽകി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തിൽ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാൽ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാർ ഉടൻ തന്നെ വിഷയം സ്ഥാനപതി ആദർശ് സൈക്വയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഉടൻ തന്നെ കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.