Breaking News

കൊലപാതകം, ലഹരികടത്ത്; കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി .!

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവർ. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസിൽ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്വദേശിനിയുടെ ബന്ധുക്കൾ ദയാധനം നൽകാൻ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.
കഴിഞ്ഞ വർഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരൻ, രണ്ട് ബെദൂനികൾ (പൗരത്വമില്ലാത്ത പട്ടികയിൽ ഉള്ളവർ), ഒരു ഈജിപ്തുകാരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ പട്ടികയിൽ, ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ വിഷയത്തിൽ അവസാന ഘട്ടത്തിൽ എംബസിയുടെ അടിയന്തരമായ ഇടപെടലിൽ വധശിക്ഷ താൽക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസൻ നടേശനാണ് കഴിഞ്ഞ വർഷം തൂങ്ങിലേറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ ഒരു ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ ഉൾപ്പെട്ടാണ് അൻപുദാസൻ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാർ ഇയാളെ നേരിൽ കണ്ടപ്പോഴാണ് നാട്ടിൽ നിന്നും ദയാധനം നൽകി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തിൽ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാൽ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാർ ഉടൻ തന്നെ വിഷയം സ്ഥാനപതി ആദർശ്
സൈക്വയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഉടൻ തന്നെ കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെയും ഏകോപനത്തിലായിരുന്നു നടപടി.
രാജ്യ ദ്രോഹം, തീവ്രവാദം, കൊലപാതകം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ കോടതി വഴി ശിക്ഷിക്കപ്പെട്ടവരാണിവർ. ഏഴ് പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുഹൃത്തിനെ കൊന്ന കേസിൽ ഒരു സ്വദേശി സ്ത്രീക്ക് വധശിക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്വദേശിനിയുടെ ബന്ധുക്കൾ ദയാധനം നൽകാൻ തയാറായതിനാൽ അവസാന നിമിഷം അവരുടെ ശിക്ഷ റദ്ദാക്കി.

കഴിഞ്ഞ വർഷം ജൂലായ് 27-നാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. അഞ്ചു പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഒരു സ്വദേശി പൗരൻ, രണ്ട് ബെദൂനികൾ (പൗരത്വമില്ലാത്ത പട്ടികയിൽ ഉള്ളവർ), ഒരു ഈജിപ്തുകാരൻ, ഒരു ശ്രീലങ്കക്കാരൻ എന്നിങ്ങനെ അഞ്ചു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. കൂടാതെ, കഴിഞ്ഞ വർഷത്തെ പട്ടികയിൽ, ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ വിഷയത്തിൽ അവസാന ഘട്ടത്തിൽ എംബസിയുടെ അടിയന്തരമായ ഇടപെടലിൽ വധശിക്ഷ താൽക്കാലികമായി മാറ്റുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ അൻപുദാസൻ നടേശനാണ് കഴിഞ്ഞ വർഷം തൂങ്ങിലേറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 2015-ൽ ഒരു ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ ഉൾപ്പെട്ടാണ് അൻപുദാസൻ ജയിലിലായത്. മറ്റാളുകൾക്കൊപ്പം അൻപുദാസന്റെ ശിക്ഷ നടപ്പാക്കുന്നത് അറിഞ്ഞ എംബസി ജീവനക്കാർ ഇയാളെ നേരിൽ കണ്ടപ്പോഴാണ് നാട്ടിൽ നിന്നും ദയാധനം നൽകി കൊല്ലപ്പെട്ട ശ്രീലങ്കൻ സ്വദേശിനിയുടെ കുടുംബത്തിൽ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടക്കുന്ന കാര്യം അറിയുന്നത്. എന്നാൽ ഇത്തരമെരു നീക്കം നടക്കുന്ന കാര്യം ആരും എംബസ്സിയിലോ കുവൈത്ത് അധികൃതരെയോ അറിയിച്ചിരുന്നില്ല. എംബസി ജീവനക്കാർ ഉടൻ തന്നെ വിഷയം സ്ഥാനപതി ആദർശ് സൈക്വയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഉടൻ തന്നെ കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തിയാണ് ശിക്ഷ അന്ന് മരവിപ്പിച്ചത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.