Breaking News

കൊന്നത് ഐഎസ് ഭീകരരെ അല്ല, 10 പേരും നിരപരാധികള്‍; ക്ഷമാപണവുമായി അമേരിക്ക

എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.

കാബൂള്‍: അഫ്ഗാനിസ്താന്‍നിന്നുള്ള സേനാ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി അമേരിക്ക. എഴു കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎസ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.

കാബൂളില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 169 പേര്‍ മരിച്ച ബോംബ് സ്‌ഫോടനത്തിന്റെ സുത്ര ധാരനെ വകവരുത്തിയെന്ന് യു.എസ് അവകാശപ്പെട്ട ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ് അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നത്.ഐഎസ് ഭീകരര്‍ എന്നു കരുതിയാണ് സന്നദ്ധപ്രവര്‍ത്തകനെയും കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി യതിനെത്തുടര്‍ന്നാണു കുറ്റസമ്മതം.

അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍കാരനായ സെമിറൈ അഹ്മദിയും കുട്ടികളുമ ടക്കമുള്ളവരാണ് മരിച്ചത്. ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാണെന്ന് വിവിധ മാധ്യമ ങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും നാളുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് അമേരിക്കന്‍ കുറ്റസ മ്മതം. ഓഗസ്റ്റ് 29നായിരുന്നു ഡ്രോണ്‍ ആക്രമണം. സമേയരി അക്മദി കാറിന്റെ ഡിക്കിയില്‍ വെ ള്ളം നിറച്ച കാനുകള്‍ കയറ്റുമ്പോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്ഫോടകവസ്തുക്കളാണെന്നു തെറ്റി ദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്.

‘ആക്രമണം ദുരന്തപൂര്‍ണമായ ഒരു അബദ്ധമായിരുന്നു’വെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ ഫ്രാങ്ക് മെക്കന്‍സി വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സംഭവത്തി ല്‍ ഖേദം പ്രകടിപ്പിച്ച മെക്കന്‍സി, ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തി ന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്. ആഗസ്ത് 29നായിരുന്നു സംഭവം. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്ര മിച്ചത്. ഐ.എസ് കെ സംഘാംഗങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറില്‍ വെളള ക്കുപ്പികള്‍ നിറച്ചത് സ്‌ഫോടക വസ്തു ക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.