News

കേരള സൈഗാൾ ;കോഴിക്കോട് അബ്ദുൽ ഖാദറിനെ ഓർക്കുമ്പോൾ

സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട് അബ്ദുൾ ഖാദർ 1916 ജൂലായ് 19 ആം തിയതി കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന വയലിൻ വിദ്വാൻ ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ലെസ്ലി ആൻഡ്രൂസ് എന്ന കോഴിക്കോട് അബ്ദുൽ ഖാദർ ജനിച്ചു.
പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം വിദ്യാർഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി.
പിന്നീട് തൊഴിൽ തേടി 1933 ൽ റംഗൂണിലേക്കു പോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്ലീം ഗായകരുമായുണ്ടായ അടുപ്പത്തെ തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൽ ഖാദറായി മാറി.
1936 ൽ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുൽഖാദർ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ ഇദ്ദേഹം പാർട്ടിവേദികളിൽ വിപ്ലവഗാനങ്ങൾ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകൻ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.
നവലോകമെന്ന സിനിമയിലൂടെയാണ് സിനിമാ പിന്നിണി ഗായകനാവുന്നത്. തങ്കക്കിനാക്കൾ ഹൃദയേ വീശും…ആണ് ആദ്യ ഗാനം. എന്തിനു കവിളിൽ/ദൈവമേ കാരുണ്യ/ഭൂവിൽ ബാഷ്പധാര തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അബ്ദുൾ ഖാദറിൻറേതായുണ്ട്.
ബാബുരാജിനോടൊപ്പം കല്യാണവീടുകളിലും മറ്റും പാടിയാണ് അബ്ദുൾ ഖാദർ ജീവിക്കാനുള്ള വകയുണ്ടാക്കിയിരുന്നത്. ഇടയ്ക്ക് ബോംബെയിൽ ഷണ്മുഖാനന്ദഹാളിൽ ഒരു പരിപാടിയിൽ പാടാൻ അവസരം ലഭിച്ച അദ്ദേഹത്തിന് അവിടെ നിന്ന് ‘കേരള സൈഗാൾ’ എന്ന വിശേഷണം കിട്ടുകയുണ്ടായി.
മെഹ്ബൂബിന്റെ ഔറത്ത് എന്ന ചിത്രത്തിൽ പാടാൻ ചാൻസും കിട്ടി. അപ്പോഴാണ് മൂത്ത മകന് അസുഖമാണെന്ന കമ്പി കിട്ടിയത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. കുട്ടിയുടെ മരണത്തോടെ നിരാശനായി. പിന്നീട് ബോംബെയിൽ പോയില്ല. ആകാശവാണി കോഴിക്കോട് നിലയത്തിൽ ഗായകനായി ചേർന്നു. 50 ഓളം റിക്കാർഡുകൾ ഇദ്ദേഹത്തിന്റേതായുണ്ട്.
സിനിമാ ഗായകനാവുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. കമ്മ്യുണിസ്റ്റ് വേദികളിൽ ഓടിനടന്ന് പാടുന്ന കാലത്താണ് അദ്ദേഹം തിരമാല, നവലോകം എന്നീ ചിത്രങ്ങളിൽ പാടിയത്.
പിന്നീട് ബാബുരാജ് ആദ്യമായി സംഗീതം നൽകിയ മിന്നാമിനുങ്ങിലും പുള്ളിമാനിലും പാടി. ഇതിൽ, പുള്ളിമാനുൾപ്പടെയുള്ള ചില ചിത്രങ്ങൾ റിലീസായതുപോലുമില്ല. നീലക്കുയിലിലെ എങ്ങനെ നീ മറക്കും എന്ന ഗാനത്തോടെയാണ് കോഴിക്കോട് അബ്ദുൾ ഖാദർ കേരളത്തിലെ അറിയപ്പെടുന്ന ഗായകനായി മാറിയത്.
രണ്ടു ഭാര്യമയാർ ഉണ്ടായിരുന്നു അബ്ദുൾ ഖാദറിന്. ആദ്യ ഭാര്യ ആച്ചുമ്മ. ഈ ബന്ധത്തിൽ അദ്ദേഹത്തിനു അഞ്ചു മക്കൾ ജനിച്ചു. അതിലൊരാളായ നജ്മൽ ബാബു നല്ല ഗായകനായിരുന്നു.
പിന്നീടാണ് നാടകചലച്ചിത്ര നടി ശാന്താ ദേവിയെ വിവാഹം കഴിച്ചത്. അതിൽ അദ്ദേഹത്തിനു സത്യജിത് എന്നൊരു മകനും ജനിച്ചു.
സത്യജിത്ത് അസുരവിത്ത്/കുട്ട്യേടത്തി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. നജ്മലും/സത്ത്യജിത്തും/ശാന്താദേവിയും ഇപ്പോഴില്ല.
1977 ഫെബ്രുവരി 13 ആം തിയതി അദ്ദേഹം അന്തരിച്ചു.
ഗായകനായി സിനിമയിലും വേദികളിലും തിളങ്ങി നിന്നിരുന്ന കേരള സൈഗാൾ എന്ന അബ്‌ദുൾ ഖാദറിന് ഇന്ന് 104 വയസ്സ്. പ്രണാമം
കടപ്പാട്
മുഹമ്മദ് സജീർ പണ്ടാരത്തിൽ
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.