News

കേരള സൈഗാൾ ;കോഴിക്കോട് അബ്ദുൽ ഖാദറിനെ ഓർക്കുമ്പോൾ

സ്വരമാധുരിയും ആലാപന മികവും കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട് അബ്ദുൾ ഖാദർ 1916 ജൂലായ് 19 ആം തിയതി കോഴിക്കോട് മിഠായി തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന വയലിൻ വിദ്വാൻ ജെ.എസ്.ആൻഡ്രൂസിന്റെ മകനായി ലെസ്ലി ആൻഡ്രൂസ് എന്ന കോഴിക്കോട് അബ്ദുൽ ഖാദർ ജനിച്ചു.
പിതാവിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം വിദ്യാർഥി ജീവിതകാലത്തുതന്നെ അറിയപ്പെടുന്ന പാട്ടുകാരനായി.
പിന്നീട് തൊഴിൽ തേടി 1933 ൽ റംഗൂണിലേക്കു പോയി. അവിടെവച്ചു പരിചയപ്പെട്ട മുസ്ലീം ഗായകരുമായുണ്ടായ അടുപ്പത്തെ തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൽ ഖാദറായി മാറി.
1936 ൽ കോഴിക്കോട്ടു തിരിച്ചെത്തിയ അബ്ദുൽഖാദർ അധികം താമസിയാതെ മികച്ച ഗായകനായി അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായ ഇദ്ദേഹം പാർട്ടിവേദികളിൽ വിപ്ലവഗാനങ്ങൾ പാടി ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ഒരു ജനകീയഗായകൻ എന്ന ഖ്യാതിയും ഇക്കാലത്തു കിട്ടി.
നവലോകമെന്ന സിനിമയിലൂടെയാണ് സിനിമാ പിന്നിണി ഗായകനാവുന്നത്. തങ്കക്കിനാക്കൾ ഹൃദയേ വീശും…ആണ് ആദ്യ ഗാനം. എന്തിനു കവിളിൽ/ദൈവമേ കാരുണ്യ/ഭൂവിൽ ബാഷ്പധാര തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അബ്ദുൾ ഖാദറിൻറേതായുണ്ട്.
ബാബുരാജിനോടൊപ്പം കല്യാണവീടുകളിലും മറ്റും പാടിയാണ് അബ്ദുൾ ഖാദർ ജീവിക്കാനുള്ള വകയുണ്ടാക്കിയിരുന്നത്. ഇടയ്ക്ക് ബോംബെയിൽ ഷണ്മുഖാനന്ദഹാളിൽ ഒരു പരിപാടിയിൽ പാടാൻ അവസരം ലഭിച്ച അദ്ദേഹത്തിന് അവിടെ നിന്ന് ‘കേരള സൈഗാൾ’ എന്ന വിശേഷണം കിട്ടുകയുണ്ടായി.
മെഹ്ബൂബിന്റെ ഔറത്ത് എന്ന ചിത്രത്തിൽ പാടാൻ ചാൻസും കിട്ടി. അപ്പോഴാണ് മൂത്ത മകന് അസുഖമാണെന്ന കമ്പി കിട്ടിയത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. കുട്ടിയുടെ മരണത്തോടെ നിരാശനായി. പിന്നീട് ബോംബെയിൽ പോയില്ല. ആകാശവാണി കോഴിക്കോട് നിലയത്തിൽ ഗായകനായി ചേർന്നു. 50 ഓളം റിക്കാർഡുകൾ ഇദ്ദേഹത്തിന്റേതായുണ്ട്.
സിനിമാ ഗായകനാവുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. കമ്മ്യുണിസ്റ്റ് വേദികളിൽ ഓടിനടന്ന് പാടുന്ന കാലത്താണ് അദ്ദേഹം തിരമാല, നവലോകം എന്നീ ചിത്രങ്ങളിൽ പാടിയത്.
പിന്നീട് ബാബുരാജ് ആദ്യമായി സംഗീതം നൽകിയ മിന്നാമിനുങ്ങിലും പുള്ളിമാനിലും പാടി. ഇതിൽ, പുള്ളിമാനുൾപ്പടെയുള്ള ചില ചിത്രങ്ങൾ റിലീസായതുപോലുമില്ല. നീലക്കുയിലിലെ എങ്ങനെ നീ മറക്കും എന്ന ഗാനത്തോടെയാണ് കോഴിക്കോട് അബ്ദുൾ ഖാദർ കേരളത്തിലെ അറിയപ്പെടുന്ന ഗായകനായി മാറിയത്.
രണ്ടു ഭാര്യമയാർ ഉണ്ടായിരുന്നു അബ്ദുൾ ഖാദറിന്. ആദ്യ ഭാര്യ ആച്ചുമ്മ. ഈ ബന്ധത്തിൽ അദ്ദേഹത്തിനു അഞ്ചു മക്കൾ ജനിച്ചു. അതിലൊരാളായ നജ്മൽ ബാബു നല്ല ഗായകനായിരുന്നു.
പിന്നീടാണ് നാടകചലച്ചിത്ര നടി ശാന്താ ദേവിയെ വിവാഹം കഴിച്ചത്. അതിൽ അദ്ദേഹത്തിനു സത്യജിത് എന്നൊരു മകനും ജനിച്ചു.
സത്യജിത്ത് അസുരവിത്ത്/കുട്ട്യേടത്തി തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. നജ്മലും/സത്ത്യജിത്തും/ശാന്താദേവിയും ഇപ്പോഴില്ല.
1977 ഫെബ്രുവരി 13 ആം തിയതി അദ്ദേഹം അന്തരിച്ചു.
ഗായകനായി സിനിമയിലും വേദികളിലും തിളങ്ങി നിന്നിരുന്ന കേരള സൈഗാൾ എന്ന അബ്‌ദുൾ ഖാദറിന് ഇന്ന് 104 വയസ്സ്. പ്രണാമം
കടപ്പാട്
മുഹമ്മദ് സജീർ പണ്ടാരത്തിൽ
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.