ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസ നം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ കൈമാറ്റത്തി നും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ മേഖലകളിലും കേരളവുമായി സഹ കരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യയിലെ കൊറിയന്‍ എംബസി കൊമേഴ്സ്യല്‍ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു.
കൊച്ചി: ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, പുനരു പയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ കൈമാറ്റത്തിനും മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യാ മേഖ ലകളിലും കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യയിലെ കൊറിയന്‍ എംബസി കൊ മേഴ്സ്യല്‍ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു.
ഇന്ത്യ-കൊറിയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നി ക്ഷേപക സാധ്യതകളെ കുറിച്ചറിയാന്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഉന്നതതല സംഘം കേരളം സന്ദര്‍ശിച്ചു. ഇന്ത്യയിലെ കൊറിയന്‍ എംബസി, ഇന്ത്യ – കൊറിയ ബിസിനസ് കോഓപ്പറേഷന്‍ സെന്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊറിയന്‍ സംഘം കേരളത്തിലെത്തിയത്.
കൊച്ചിയില്‍ മന്ത്രി പി.രാജീവ്, കെ എസ് ഐ ഡി സി ചെയര്‍മാന്‍ പോള്‍ ആന്റണി എന്നിവരുടെ നേ തൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും വാണി ജ്യ, വ്യവസായ മേഖലയില്‍ നി ന്നുള്ള പ്രതിനിധികളുമായും കൊറിയന്‍ സംഘം ചര്‍ച്ച നടത്തി. കേരളത്തിലെ നിക്ഷേപക സാഹച ര്യം ബോധ്യപ്പെടുത്തുന്നതിനും നിക്ഷേ പത്തിനാവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയന്‍ കമ്പനി മേധാവികളുടെ യോഗം രണ്ട് മാസത്തിനുള്ളില്‍ വിളിക്കാമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കേരളത്തിലെ മേക്കേഴ്സ് വില്ലേജില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും കെല്‍ട്രോണിന്റെ പ്രവര്‍ത്തനങ്ങ ളും കേരളത്തിന്റെ തനത് വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളാണെന്ന് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുതിയ വ്യവസായ, വാണിജ്യ നയത്തില്‍ ജി എസ് ടി റീഇമ്പേഴ്‌സ്‌മെന്റ്, നികുതി യിളവ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. നിര്‍മിത ബുദ്ധി, ആയുര്‍വേദ, ബയോ ടെക്നോളജി, ഡിസൈന്‍, ഭക്ഷ്യ സംസ്‌ക്കരണം, വൈദ്യുത വാഹനങ്ങള്‍, ലോജിസ്റ്റിക്‌സ്, നാനോ ടെക്നോളജി, ടൂറിസം, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളില്‍ മുതല്‍മുടക്കാന്‍ കൊറിയ ത യാറെങ്കില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
കൊച്ചിയില്‍ ആരംഭിക്കുന്ന മറൈന്‍ ക്ലസ്റ്റര്‍, കൊച്ചി കപ്പല്‍ശാലയുമായി ബന്ധപ്പെട്ട പ്രതിരോധ മേഖല എന്നിവയില്‍ കൂടുതല്‍ നിക്ഷേപക സാധ്യതയുണ്ടെന്ന് പോള്‍ ആന്റണി ചൂണ്ടിക്കാട്ടി. സീ ഫുഡ് മേഖലയും ഫ്രോസന്‍ ഫുഡ് മേഖലയും സ്പൈസ് മേഖലയിലും കൊറിയയുമായി സഹകര ണത്തിന് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി ഇലക്ട്രോണിക്‌സ്, സീഫുഡ്, ഭക്ഷ്യ സംസകരണം, സ്പൈസസ് മേഖലകളില്‍ കൊറിയന്‍ സഹകരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ കെല്‍ട്രോണുമായി സഹകരിക്കാന്‍ കൊറിയയെ അദ്ദേഹം ക്ഷണിച്ചു. കേരളത്തില്‍ കൊറിയന്‍ നിക്ഷേപത്തിന് ഏറെ സാധ്യതയുണ്ടെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി പറഞ്ഞു.
കേരള സര്‍ക്കാരുമായി സഹകരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ സെമിനാര്‍ നടത്തുമെന്നും കേരള ത്തിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി നോളഡ്ജ് ഷെയറിംഗ് പരിപാടി കള്‍ സംഘടിപ്പിക്കുമെന്നും ഇന്ത്യ-കൊറിയ ബിസിനസ് കോഓപ്പറേഷന്‍ സെന്റര്‍ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടര്‍ ജൂന്‍വ ബിന്‍ വ്യവസായമന്ത്രിക്ക് ഉറപ്പ് നല്‍കി.
ഫിക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊറിയ – ഇന്ത്യ ഇക്കണോമിക് കോഓപ്പറേഷന്‍ സെമി നാറില്‍ ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി, ഇന്ത്യ – കൊറിയ ബിസിനസ് കോ ഓപ്പറേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മ്യുന്‍ഗ്ലെ ചെയ്, ഫിക്കി കേരള മേധാവി സാവി യോ മാത്യു എന്നിവര്‍ സംസാരിച്ചു. കേര ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ദക്ഷിണ കൊറി യന്‍ കമ്പനികള്‍ നല്‍കുന്ന ആരോഗ്യ ഉത്പന്നങ്ങളും പി.പി.ഇ കിറ്റുകളും മന്ത്രി പി.രാജീവ് ഏറ്റുവാ ങ്ങി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.