മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കലപ്പെടുത്തിയ കേസില്‍ പ്രതി കളായ ഐഎ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ എ ന്നിവ ര്‍ക്ക് മേല്‍ ചുമത്തിയ മനഃപൂര്‍വമായ നരഹത്യ(304 വകുപ്പ്) ഒഴിവാക്കി. എന്നാല്‍ 304 (എ) നിലനില്‍ക്കുമെന്നും പ്രതികള്‍ ജുഡീഷ്യല്‍ മജിസ്ട്രേട്രേട്ട് കോടതിയില്‍ വിചാ രണ നേരിടണമെന്നും തിരുവനന്തപുരം ഒന്നാം അഡീ.ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവിട്ടു
തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിപ്പിച്ച് കലപ്പെടുത്തിയ കേസില്‍ പ്ര തികളായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ എന്നിവര്‍ക്ക് മേല്‍ ചുമ ത്തിയ മനഃപൂര്‍വമായ നരഹത്യ(304 വകുപ്പ്) ഒഴിവാക്കി. എന്നാല്‍ 304 (എ) നിലനില്‍ക്കുമെന്നും പ്രതി കള്‍ ജുഡീഷ്യല്‍ മജിസ്ട്രേട്രേട്ട് കോടതിയില്‍ വിചാരണ നേരിടണമെന്നും തിരുവനന്തപുരം ഒന്നാം അഡീ.ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവിട്ടു.
അതേസമയം രക്ത സാംപിളെക്കുന്നത് ബോധ പൂര്‍വം തടസ്സപ്പെടുത്തിയ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ട രാമന്റെ നടപടി തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിരുന്നെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാ തെയാണ് കോടതി ഉത്തരവെന്നും ഇതിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ ജി ല്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എ ഹക്കീം വ്യക്തമാക്കി.
ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹര്‍ജികള്‍ ഭാഗികമായി അനുവദിച്ച കോടതി നരഹത്യാ കുറ്റ മായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട വകുപ്പ് 304 നിലനില്‍ക്കി ല്ലെന്നും എന്നാല്‍ മജിസ്ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കല്‍ കുറ്റമായ 304 (എ) വകുപ്പ് പ്രതികള്‍ക്ക് മേല്‍ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ തിരുവ നന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നവംബര്‍ 20ന് ഹാജരാകാനും കോട തി ഉത്തരവിട്ടു.
184 (മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍), 188 (മനുഷ്യ ജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യല്‍) എ ന്നീ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി ശ്രീറാമിന്റെയും വോക്സ് വാഗണ്‍ കാറിന്റെ ആര്‍സി ഓണറും പെണ്‍സുഹൃത്തുമായ രണ്ടാം പ്രതി വഫയുടെയും വിടുതല്‍ ഹര്‍ജികളിലാണ് ഉത്തരവ്. മോ ട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185(മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ ക്കഹോള്‍ അംശം വേണമെന്നിരിക്കെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാ ലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷി ച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍ അപകടത്തിന് തൊട്ടുപിന്നാലെ രക്ത സാമ്പിള്‍ എടുക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ മനഃപുര്‍ വം കാലതാമസം വരുത്തുകയായിരുന്നെന്നും ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രൊഫഷ നല്‍ ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു രക്ത സാമ്പിള്‍ എടു ക്കാന്‍ വിസമ്മതിച്ചെന്ന പ്രോസിക്യൂഷന്‍ വാദിച്ചിരുന്നുവെങ്കിലും ഈ വാദം നിരാകരിച്ചാണ് കോടതി പ്ര തികളുടെ വിടുതല്‍ ഹരജിയിലെ ആവശ്യം ഭാഗികമായി അംഗീകരിച്ചത്. തങ്ങള്‍ക്കെതി രായ പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണ മെന്നായിരുന്നു വിടുതല്‍ ഹര്‍ജികളില്‍ ഇരുവരു ടെയും ആവശ്യമുന്നയിച്ചിരുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.