Home

കെഎസ്ആര്‍ടിസിയില്‍ ഗുരുതര ക്രമക്കേടുകള്‍; സര്‍ക്കാരിന് 1.39 കോടി രൂപ നഷ്ടം, ചീഫ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദേശം

1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആര്‍ ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ധനകാര്യ പരിശോധനാ വിഭാഗം ഗുരുതര സാമ്പത്തിക ക്രമ ക്കേടുകള്‍ കണ്ടെത്തി.നിര്‍മ്മാണ, സാമ്പത്തിക ഭരണ രംഗത്ത് ഗുരു തര ക്രമക്കേടുകള്‍ നടത്തിയ കെ എസ്ആര്‍ ടിസി ചീഫ് എന്‍ജിനീയര്‍ ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ധന കാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ നടപ്പിലാക്കി പൂര്‍ത്തീ കരിക്കാത്ത പദ്ധതികള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ അ പാകതകള്‍ കാരണം സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം വിജിലന്‍സ് അന്വേഷിക്കുകയും ഇ ന്ദുവില്‍ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കു ന്നു. എറണാകുളം ഡിപ്പോയിലെ അഡ്മനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെയും 12 ബേ ഗ്യാരേജിന്റെയും അടിത്ത റയ്ക്കു ഗുരുതര അപാകത ഉണ്ടെന്ന് ആദ്യമേ കണ്ടെത്തിയിരുന്നു. എന്നാല്‍ കരാറുകാരന് ഇന്ദു തുക അ നുവദിച്ചു നല്‍കി. ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പാ ക്കുന്നതില്‍ കെഎസ്ആര്‍ടിസി സി വില്‍ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി.

തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി ആറ് മാസത്തില്‍ നിന്ന് 11 മാസം കൂടി നീട്ടി നല്‍കി, മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണ ത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സ ഹായിച്ചു. കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിര്‍മിച്ച കരാറുകാര നെ സഹായിക്കുന്ന തര ത്തില്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെ ടുത്തി.

ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരിജും നിര്‍മിക്കുന്ന കരാറുകാര്‍ക്ക് അനുകൂലമായി നി ലപാട് സ്വീകരിച്ചു. പിഡബ്ല്യുഡി, കെഎസ്ആര്‍ടിസി കരാര്‍ ലൈ സന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപ നങ്ങളെയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുവദിച്ചു തുടങ്ങിയവയാണ് ഇന്ദുവിനെതിരായ ആരോപണ ങ്ങള്‍.

ഹൗസിങ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ ഇന്ദു ജോലി ചെയ്യുന്നത്. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അവധിയില്‍ പോയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗി ച്ചാണ് ഇന്ദു ഹൗസിങ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ ജോലിയ്ക്ക് കയറിയതെന്നും ആരോപണമുണ്ട്.

നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, അവധിയില്‍ പ്രവേശിക്കാനാണ് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസിയില്‍ ഇന്ദുവിനെ തുടര്‍ന്ന് കൊണ്ട് പോകാനാകില്ലെന്ന് കര്‍ശന നില പാടായിരുന്നു എംഡി സ്വീകരിച്ചത്. ഇക്കാര്യം സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഇതോടെയാണ് ഇന്ദു അവധിയില്‍ പോയത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.