Breaking News

കുവൈത്ത് ഗതാഗത നിയമ പരിഷ്‌കരണം; സജീവ ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഗതാഗത നിയമ പരിഷ്‌ക്കരണം. രാജ്യത്തെ അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമ ഭേദഗതി ചെയ്തത് ഏപ്രില്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നടപ്പാക്കുന്നതിന് മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. അറബിക്, ഹിന്ദി കൂടാതെ അഞ്ച് ഭാഷകളില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് വരുന്നു.പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്ന കഴിയുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ ഓരോ കാര്‍ഡുകള്‍ വച്ചാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറയിരിക്കുന്നത്.
∙സീറ്റ് ബെല്‍റ്റ്
വാഹനം ഓടിക്കുന്ന വ്യക്തിയും, മുന്‍ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അലെങ്കില്‍ 30 ദിനാര്‍ പിഴ. എന്നാല്‍ കേസ് കോടതിയിലേക്ക് പോയാല്‍ കുറഞ്ഞത് ഒരു മാസം തടവ് ശിക്ഷ. 50 മുതല്‍ 1000 ദിനാര്‍ വരെ പിഴയും ഈടാക്കും.
∙ മൊബൈല്‍ ഫോണ്‍ ഉപയോഗം
ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍/ഏതെങ്കില്ലും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കൈവശം വച്ചുള്ള ഉപയോഗത്തിന് 75 ദിനാര്‍ പിഴ ഒടുക്കണം. പൊലീസിന്റെ നേരിട്ടുള്ള പിഴ ശിക്ഷ അല്ലാതെ കേസ് കോടതിയിലേക്ക് മാറ്റിയാല്‍ മൂന്ന് മാസം തടവ് ശിക്ഷ/അലെങ്കില്‍ 150 മുതല്‍ 300 ദിനാര്‍ പിഴ നല്‍കേണ്ടി വരും.
∙ ചുവപ്പ് സിഗ്‌നല്‍
ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍150 ദിനാര്‍ പിഴ. കേസ് കോടതിയിലേക്ക് വിട്ടാല്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതുപോലെതന്നെ പിഴതുക 600 മുതല്‍ 1000 വരെയാണ് നിര്‍വചിച്ചിരിക്കുന്നത്.
∙ അനുവാദമില്ലാതെ ‘റെയ്‌സ്’ 
മൂന്ന് പ്രധാന കാര്യങ്ങളാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അനുവദം ഇല്ലാതെ നിരത്തിൽ വാഹനം അപകടകരമാവിധം ഓടിച്ചാല്‍/അനുവാദം ലഭിച്ചശേഷം ലംഘനം നടത്തിയാല്‍, അത്‌പോലെതന്നെ കൂട്ടം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിച്ച് മറ്റുള്ളവര്‍ക്ക് അപകടമോ, നാശനഷ്ടമോ സംഭവിച്ചാല്‍ 150 ദിനാറാണ് പിഴ. കേസ് കോടതിയുടെ മുന്നിലെത്തിയാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ. അല്ലെങ്കില്‍ 600-മുതല്‍ 1000 ദിനാര്‍ പിഴ കൊടുക്കേണ്ടി വരും.
കൂടാതെ, പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് ഇരുത്തിയാല്‍ 500 ദിനാര്‍ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ഉണ്ടാകുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-സബഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കൂടെ വാഹനത്തില്‍ മുതിര്‍ന്നവര്‍ എപ്പോഴും കാണണം. അല്ലാത്തപക്ഷം, ബാലാവകാശ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണ്.
വാഹനം ഓടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കി പിന്‍ സീറ്റില്‍ ഇരുത്തുകയും ചെയ്യണം. കഴിഞ്ഞ വര്‍ഷം വിവിധ വാഹനാപകടങ്ങളില്‍ 284 മരണങ്ങള്‍ നടന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി അപകടങ്ങള്‍ കുറയ്ക്കുക എന്നാതാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.