കുവൈത്ത്‌സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ സായാഹ്ന ജോലി സമ്പ്രദായത്തിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനെറ്റ് കാര്യസഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പാക്കുക. സായഹ്ന ജോലിക്ക് ആവശ്യമനുസരിച്ചുള്ള 20 മുതല്‍ 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്താം. ഒരോ സര്‍ക്കാര്‍ വകുപ്പുള്‍ക്ക് സമയം നിശ്ചയിക്കാം. എന്നാല്‍, ജോലിസമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. അത്, ജീവനക്കാരുടെ താൽപര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഷിഫ്റ്റ് തിരഞ്ഞെടുക്കുവാന്‍ അനുവദിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍(സി.എസ്.സി) ആക്ടിങ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് സി.എസ്.സിയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചത്. സായഹ്ന ജോലി സമ്പ്രദായം, വകുപ്പുകളിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഉപകരിക്കുന്നതിനെപ്പം, രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാന്‍ സഹായകമാകുമെന്ന വിലയിരുത്തലുമാണുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.