Breaking News

കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് തിരിച്ചടി, വിസകള്‍ നിരസിക്കുന്നു; അതിര്‍ത്തികളിലെത്തുന്ന വിദേശികള്‍ക്ക് സംഭവിക്കുന്നത്.!

കാനഡ : ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ എന്നാല്‍ അടുത്തിടെയുണ്ടായ നയതന്ത്രപരമായ സംഘർഷങ്ങള്‍ മൂലം ഇന്ത്യ- കാനഡ ബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്കടക്കം തിരിച്ചടിയായി വിസ നയങ്ങളിലും കനേഡിയൻ സർക്കാർ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്.

കനേഡിയൻ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് തിരിച്ചടി നേരിടുന്നത്. സന്ദർശക വിസകള്‍ നിരസിക്കുന്നതിന് പുറമെ അതിർത്തികളില്‍ ഔദ്യോഗിക രേഖകളുമായി എത്തുന്നവരെപ്പോലും മടക്കി അയക്കുകയാണ് കനേഡിയൻ സർക്കാർ. കനേഡിയൻ അതി‌ർത്തികളില്‍ വിദേശികള്‍ക്ക് പ്രവേശനം നിരസിക്കുന്നത് 2019നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂലായില്‍ മാത്രം, വിദ്യാർത്ഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 5853 വിദേശ യാത്രക്കാരെയാണ് കാനഡ തിരിച്ചയച്ചത്. 2024ലെ ആദ്യ ഏഴ് മാസങ്ങള്‍ പരിശോധിച്ചാല്‍ പ്രതിമാസം ശരാശരി 3727 വിദേശ യാത്രക്കാർക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച്‌ 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇതിന് പിന്നില്‍. കുടിയേറ്റം മൂലമുണ്ടാകുന്ന ഭവന ദൗർലഭ്യവും ഉയർന്ന വിലയും കനേഡിയൻ പൗരന്മാർക്കിടയില്‍ ആശങ്ക വർദ്ധിപ്പിച്ചതും ഇമിഗ്രേഷൻ നയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്താൻ സ‌ർക്കാരിനെ നിർബന്ധിതരാക്കി. എന്നാല്‍ വിസ നിരസിക്കലിനെക്കുറിച്ച്‌ കനേഡിയൻ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.പഠന, വർക്ക് പെർമിറ്റുകള്‍ അനുവദിക്കുന്നത് മുൻവർഷങ്ങളേക്കാള്‍ കുറഞ്ഞു. പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം പുനർനിർണയിക്കാനുള്ള കനേഡിയൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. നീക്കം പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടിയെന്നാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വിശദീകരിച്ചത്. കാനഡയില്‍ ജനസംഖ്യാനിരക്ക് ഉയരുന്നതില്‍ പ്രതിപക്ഷ പാർട്ടികള്‍ ഉള്‍പ്പെടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

2013നും 2023നും ഇടയില്‍, കാനഡയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 32,828ല്‍ നിന്ന് 1,39,715 ആയി ഉയർന്നു, 326 ശതമാനം വർദ്ധനവാണ് ഉണ്ടായത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർ അമേരിക്കയെക്കാള്‍ കാനഡ തിരഞ്ഞെടുക്കുന്നുവെന്ന് നാഷണല്‍ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടി.അമേരിക്കയില്‍ എച്ച്‌-1 ബി സ്റ്റാറ്റസ്, പി ആർ എന്നിവ നേടുന്നത് കാനഡയെ അപേക്ഷിച്ച്‌ ബുദ്ധിമുട്ടാണ്. മാത്രമല്ല കാനഡയില്‍ താത്‌കാലിക ജോലി, പെർമനന്റ് റെസിഡൻസി എന്നിവ ലഭിക്കാനും എളുപ്പമാണെന്ന് പഠനം വ്യക്തമാക്കുന്നു. കനേഡിയൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശകങ്ങളിലായി 5800 ശതമാനത്തിലധികമാണ് ഉയർന്നത്. 2000ല്‍ 2181 ആയിരുന്നത് 2021ല്‍ 1,28,928 ആയി ഉയർന്നു. 1,26,747 വിദ്യാർത്ഥികളുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.