സുധീര്‍നാഥ്
കേരള പോലീസിന്‍റെ ചരിത്രമെഴുതിയ കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് എന്ന ജോയ് ത്യക്കാക്കരയോട് ചേര്‍ന്നാണ് താമസിക്കുന്നത്. അദ്ദേഹം പോലീസിലായിരുന്നു. കേരള പോലീസ് അസോസിയഷന്‍റെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇടപ്പള്ളി ടോളിലെ എകെജി വായനശാലയില്‍ എപ്പോഴും അദ്ദേഹത്തെ കാണാമായിരുന്നു. കോവിഡ് കാലത്ത് മരണപ്പെട്ട അദ്ദേഹം വായനശാലയുടെ സെക്രട്ടറി ആയിരുന്നു.
ത്യക്കാക്കര സാംസ്ക്കാരിക കേന്ദ്രം എന്ന പ്രസ്ഥാനം വളര്‍ന്ന് വന്നിട്ട് നാളേറെയായില്ല. എങ്കിലും ഈ വേദി ഇന്ന് ത്യക്കാക്കരയുടെ മുഖമായി മാറിയിരിക്കുന്നു. 2011ല്‍ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് സാംസ്കാരിക കേന്ദ്രത്തെ വളര്‍ത്തിയവരില്‍ പ്രധാനികള്‍ ചെമ്മനം ചാക്കോ, കെ കെ വിജയകുമാര്‍, കെ സി കെ നായര്‍, ജസ്റ്റിസ് സി എം രാമചന്ദ്രന്‍, ഡോ: എം സി ദിലിപ് കുമാര്‍(മുന്‍ കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍), പോള്‍ മേച്ചേനി, ജലീല്‍ താനത്ത് തുടങ്ങി എത്രയോ പേര്‍. ഡോ: എം സി ദിലിപ് കുമാറായിരുന്നു തുടക്കം മുതല്‍ ഏറെ കാലം തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റ്.
പി ജെ.ആന്‍റണിയുടെ ജീവിതം അരങ്ങില്‍ അടയാളപ്പെടുത്തിയ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനുമായ സഹീര്‍ അലി കേളി തീയറ്റേഴ്സിന്‍റെ ഉടമയും, ഇടതുപക്ഷ ആശയ പ്രചരണ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. ത്യക്കാക്കരയിലെ കലാകാരന്‍മാരെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് സഹീര്‍. കൊച്ചിയുടെ പാട്ടു ചരിത്രവും അനശ്വര ഗായകന്‍ മെഹ്ബൂബിന്‍റെ ജീവിതവും കോര്‍ത്തിണക്കിയ കാപ്പിരി തുരുത്ത് സിനിമയുടെ സംവിധായകനുമായ സഹീര്‍ അലി എറണാകുളത്തിന്‍റെ തന്നെ സാംസ്കാരിക മുഖമാണിപ്പോള്‍.
മാധ്യമ പ്രവര്‍ത്തകനും സിനിമ, ഡോകുമെന്‍ററി, സീരിയല്‍ സംവിധായകനുമായ പി കെ സുനില്‍നാഥ് പുകസ സംസ്ഥാന കമ്മറ്റി അംഗമാണ്. കേരള വിഷന്‍ ചാനലിന്‍റെ മുഖ്യ സംഘാടകനാണ് അദ്ദേഹം. ത്യക്കാക്കരയില്‍ പ്രാദേശികമായ പല സാംസ്കാരിക സംഘടനകളും ആരംഭിച്ചത് അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തിലാണ്.
കുമാറിനെ കുറിച്ച് പറയുമ്പോള്‍ ത്യക്കാക്കരയില്‍ കഥാപ്രസംഗ രംഗത്തും, നാടക രംഗത്തും ചെറിയ രീതിയില്‍ അരങ്ങിലെത്തിയ മറ്റൊരു കലാകാരനായ ശ്രീകുമാറിനെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ത്യക്കാക്കര സഹ്യദയ വായനശാല പിന്നീട് കേസരി സഹ്യദയ വായനശാലയായി വികസിച്ചപ്പോള്‍ സ്പോര്‍ട്ട്സിലും, കലാ രംഗത്തും സജീവമായി. ഇപ്പോള്‍ ഓട്ടോ തൊഴിലാളികളുടെ നേതാവ്. കഥാപ്രസംഗ രംഗത്ത് ഉണിച്ചിറയില്‍ കല സൈക്കിള്‍സ് എന്ന കട നടത്തിയ പരമേശ്വരന്‍ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ പൊതുവേദിയില്‍ അദ്ദേഹം കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം സുഗന്ധി ത്യക്കാക്കരയില്‍ ന്യത്താദ്ധ്യാപികയാണ്. അവരുടെ ശിക്ഷണത്തില്‍ നൂറോളം നര്‍ത്തകിമാര്‍ ത്യക്കാക്കരയില്‍ തന്നെ ഉണ്ട്.
പുതുതലമുറയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളാാണ് കഥാക്യത്ത് പി എഫ് മാത്യൂസിന്‍റെ മക്കളായ ഉണ്ണി മാത്യൂസും, റോക്കി ആനന്ദ് മാത്യൂസും. ഇരുവരും കരിക്ക് എന്ന യുട്യൂബ് ചാനലിലൂടെ സുപരിചിതരാണ് ഇപ്പോള്‍. പിതാവിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ അവരിരുവരും സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്നു. ഇ മ ഔ എന്ന സിനിമയുടെ പിന്നണിയില്‍ ഇരുവരും ഉണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.