സുധീര്‍നാഥ്
കേരള പോലീസിന്‍റെ ചരിത്രമെഴുതിയ കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് എന്ന ജോയ് ത്യക്കാക്കരയോട് ചേര്‍ന്നാണ് താമസിക്കുന്നത്. അദ്ദേഹം പോലീസിലായിരുന്നു. കേരള പോലീസ് അസോസിയഷന്‍റെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇടപ്പള്ളി ടോളിലെ എകെജി വായനശാലയില്‍ എപ്പോഴും അദ്ദേഹത്തെ കാണാമായിരുന്നു. കോവിഡ് കാലത്ത് മരണപ്പെട്ട അദ്ദേഹം വായനശാലയുടെ സെക്രട്ടറി ആയിരുന്നു.
ത്യക്കാക്കര സാംസ്ക്കാരിക കേന്ദ്രം എന്ന പ്രസ്ഥാനം വളര്‍ന്ന് വന്നിട്ട് നാളേറെയായില്ല. എങ്കിലും ഈ വേദി ഇന്ന് ത്യക്കാക്കരയുടെ മുഖമായി മാറിയിരിക്കുന്നു. 2011ല്‍ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് സാംസ്കാരിക കേന്ദ്രത്തെ വളര്‍ത്തിയവരില്‍ പ്രധാനികള്‍ ചെമ്മനം ചാക്കോ, കെ കെ വിജയകുമാര്‍, കെ സി കെ നായര്‍, ജസ്റ്റിസ് സി എം രാമചന്ദ്രന്‍, ഡോ: എം സി ദിലിപ് കുമാര്‍(മുന്‍ കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍), പോള്‍ മേച്ചേനി, ജലീല്‍ താനത്ത് തുടങ്ങി എത്രയോ പേര്‍. ഡോ: എം സി ദിലിപ് കുമാറായിരുന്നു തുടക്കം മുതല്‍ ഏറെ കാലം തൃക്കാക്കര സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റ്.
പി ജെ.ആന്‍റണിയുടെ ജീവിതം അരങ്ങില്‍ അടയാളപ്പെടുത്തിയ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനുമായ സഹീര്‍ അലി കേളി തീയറ്റേഴ്സിന്‍റെ ഉടമയും, ഇടതുപക്ഷ ആശയ പ്രചരണ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. ത്യക്കാക്കരയിലെ കലാകാരന്‍മാരെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് സഹീര്‍. കൊച്ചിയുടെ പാട്ടു ചരിത്രവും അനശ്വര ഗായകന്‍ മെഹ്ബൂബിന്‍റെ ജീവിതവും കോര്‍ത്തിണക്കിയ കാപ്പിരി തുരുത്ത് സിനിമയുടെ സംവിധായകനുമായ സഹീര്‍ അലി എറണാകുളത്തിന്‍റെ തന്നെ സാംസ്കാരിക മുഖമാണിപ്പോള്‍.
മാധ്യമ പ്രവര്‍ത്തകനും സിനിമ, ഡോകുമെന്‍ററി, സീരിയല്‍ സംവിധായകനുമായ പി കെ സുനില്‍നാഥ് പുകസ സംസ്ഥാന കമ്മറ്റി അംഗമാണ്. കേരള വിഷന്‍ ചാനലിന്‍റെ മുഖ്യ സംഘാടകനാണ് അദ്ദേഹം. ത്യക്കാക്കരയില്‍ പ്രാദേശികമായ പല സാംസ്കാരിക സംഘടനകളും ആരംഭിച്ചത് അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തിലാണ്.
കുമാറിനെ കുറിച്ച് പറയുമ്പോള്‍ ത്യക്കാക്കരയില്‍ കഥാപ്രസംഗ രംഗത്തും, നാടക രംഗത്തും ചെറിയ രീതിയില്‍ അരങ്ങിലെത്തിയ മറ്റൊരു കലാകാരനായ ശ്രീകുമാറിനെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ത്യക്കാക്കര സഹ്യദയ വായനശാല പിന്നീട് കേസരി സഹ്യദയ വായനശാലയായി വികസിച്ചപ്പോള്‍ സ്പോര്‍ട്ട്സിലും, കലാ രംഗത്തും സജീവമായി. ഇപ്പോള്‍ ഓട്ടോ തൊഴിലാളികളുടെ നേതാവ്. കഥാപ്രസംഗ രംഗത്ത് ഉണിച്ചിറയില്‍ കല സൈക്കിള്‍സ് എന്ന കട നടത്തിയ പരമേശ്വരന്‍ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ പൊതുവേദിയില്‍ അദ്ദേഹം കഥകള്‍ അവതരിപ്പിച്ചു. കലാമണ്ഡലം സുഗന്ധി ത്യക്കാക്കരയില്‍ ന്യത്താദ്ധ്യാപികയാണ്. അവരുടെ ശിക്ഷണത്തില്‍ നൂറോളം നര്‍ത്തകിമാര്‍ ത്യക്കാക്കരയില്‍ തന്നെ ഉണ്ട്.
പുതുതലമുറയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സഹോദരങ്ങളാാണ് കഥാക്യത്ത് പി എഫ് മാത്യൂസിന്‍റെ മക്കളായ ഉണ്ണി മാത്യൂസും, റോക്കി ആനന്ദ് മാത്യൂസും. ഇരുവരും കരിക്ക് എന്ന യുട്യൂബ് ചാനലിലൂടെ സുപരിചിതരാണ് ഇപ്പോള്‍. പിതാവിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ അവരിരുവരും സിനിമാ രംഗത്തും പ്രവര്‍ത്തിക്കുന്നു. ഇ മ ഔ എന്ന സിനിമയുടെ പിന്നണിയില്‍ ഇരുവരും ഉണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.