മുംബൈ: ഓഹരി വിപണി ഇന്ന് ശക്തമായ വില്‍പ്പന സമ്മര്‍ദത്തെ അതിജീവിച്ച് ലാഭത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 242.52 പോയിന്റ് നേട്ടമാണ് രേഖപ്പെടുത്തിയത്.
യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങളാണ് വിപണിയെ തളര്‍ത്തിയ ഒരു പ്രധാന ഘടകം. യുഎസിന്റെ ജിഡിപി 2020ല്‍ 6.5 ശതമാനം താഴുമെന്ന യുഎസ് ഫെഡിന്റെ നിഗമനമാണ് ഓഹരി വിപണി രാവിലെ ശക്തമായി ഇടിയുന്നതിന് വഴിവെച്ചത്. യുഎസ് ഓഹരി വിപണി ഇടിഞ്ഞതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും കണ്ടു. ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ രാവിലത്തെ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം പിന്നീട് വിപണി ഇന്ന് ശക്തമായി തിരിച്ചുകയറി.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33780.89 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. നിഫ്‌റ്റി 70 പോയിന്റ് നേട്ടത്തോടെ 9,972.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 9,544.35 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. 9500 പോയിന്റിലാണ് അടുത്ത താങ്ങ്.
ഇന്ന് 9500ലെ താങ്ങ് നിലവാരം നിലനിര്‍ത്താന്‍ നിഫ്‌റ്റിക്ക് സാധിച്ചു. എന്നാല്‍ തിങ്കളാഴ്‌ച അത് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. 9500ലെ താങ്ങു നിലവാരം ഭേദിക്കുകയാണെങ്കില്‍ 9000നും 10,000നും ഇടയില്‍ വ്യാപാരം ചെയ്യുന്ന റേഞ്ചിലേക്ക് വിപണിയുടെ ഗതി നീങ്ങാനാണ് സാധ്യത.
മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഫ്രാടെല്‍, ശ്രീ സിമന്റ്‌സ്, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയ അഞ്ച് ഓഹരികള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.