മസ്കത്ത് : കൂടുതൽ വാണിജ്യ മേഖലകളിൽ വിദേശ നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഗ്രോസറിസ്റ്റോറുകൾ, ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന, മൊബൈൽ കഫെ അടക്കം മലയാളികളടക്കം വലിയ തോതിൽ നിക്ഷേപം ഇറക്കുകയും സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുന്ന മേഖലകളിലാണ് നിക്ഷേപം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.209/2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. വിദേശ മൂലധന നിക്ഷേപം നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ തീരുമാനം. ഒമാനി സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയാണ് സർക്കാരിന്റെ മുൻഗണന. തങ്ങളുടെ പദ്ധതികൾ സ്ഥാപിക്കുന്നതിന് ഒമാനികൾക്ക് ഇളവ് നൽകുന്നതും പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പുതിയ നീക്കത്തിന്റെ ലക്ഷ്യങ്ങളാണ്.
പുതുതായി 28 വാണിജ്യ പ്രവർത്തനങ്ങളാണ് ഒമാനികൾക്ക് മാത്രമാക്കിയത്. ഇതോടെ, വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവർത്തനങ്ങൾ 123 ആയി. ഇവയിൽ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ. നിയമമനുസരിച്ച് കമ്പനികളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശവുമുണ്ട്. അതേസമയം, രണ്ടായിരത്തിലേറെ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങളിൽ വിദേശികൾക്ക് നിക്ഷേപിക്കാൻ ഇപ്പോഴും അനുവാദമുണ്ട്.
ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന, മൊബൈൽ കഫെ, ശുദ്ധജല മത്സ്യകൃഷി, മെയിൽ ബോക്സ് വാടക സേവനങ്ങൾ, പൊതു ക്ലർക്കുമാരുടെ സേവനങ്ങൾ, സാൻഡ് സർവീസ് സെന്റർ, പാചക ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളുടെ പ്രവർത്തനവും നിയന്ത്രണവും, ബാറ്ററികളും ഉപയോഗിച്ച ഓയിലും ശേഖരിക്കൽ, ഗ്രോസറി സ്റ്റോറുകൾ, തോൽ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങൾ, പൂക്കളും സസ്യങ്ങളും ചതച്ചെടുത്തുള്ള കരകൗശല ഉത്പന്നങ്ങൾ, കുന്തിരിക്ക് വെള്ളവും എണ്ണയും ഉത്പാദിപ്പിക്കാനുള്ള കരകൗശല ഉത്പന്നങ്ങൾ തയാറാക്കൽ, പനയോലകളിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൽ, മരത്തിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ, സുഗന്ധദ്രവ്യം നിർമിക്കലും തയ്യാറാക്കലും, കോസ്മെറ്റിക്സിനും സുഗന്ധദ്രവ്യങ്ങൾക്കുമുള്ള കരകൗശല ഉത്പന്നങ്ങൾ, കളിമൺ പാത്രങ്ങൾ, ചീനപ്പിഞ്ഞാണം എന്നിവയിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ നിർമിക്കൽ, കല്ല്, ചുണ്ണാമ്പ് എന്നിവയിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ, വെള്ളി, ചെമ്പ്, ലോഹങ്ങൾ, അലൂമിനിയം എന്നിവ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങൾ,പരമ്പരാഗത വേട്ട ഉപകരണങ്ങൾക്കുള്ള കരകൗശല ഉത്പന്നങ്ങൾ നിർമിക്കൽ, എല്ലുകളിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ.
കെട്ടിട അവശിഷ്ട വസ്തുക്കൾക്കുള്ള (ഇരുമ്പ് അവശിഷ്ട വ്യാപാരവും ഉൾപ്പെടും) പ്രത്യേക കടകളിലെ ചില്ലറ വ്യാപാരം, ചർമ സംരക്ഷണ സേവനങ്ങൾ, ഇവന്റ് വസ്തുക്കളും ഫർണിച്ചറും വാടകക്ക് കൊടുക്കൽ, കുടിവെള്ളത്തിനുള്ള പ്രത്യേക കടകളിലെ ചില്ലറ വിൽപ്പന (ഉത്പാദനവും ഗതാഗതവും ഇതിൽ പെടില്ല), ചെടിവളർത്തൽ, അലങ്കാരം എന്നീ ഉദേശ്യങ്ങൾക്കുള്ള സസ്യങ്ങളും തൈകളും വളർത്തൽ (നഴ്സറികൾ) ഇവയൊക്കെയാണ് പുതുതായി നിരോധിച്ച വാണിജ്യ മേഖലകള്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.