ഐഷാ സുല്‍ത്താനയോട് പകവച്ച് പുലര്‍ത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും പൊ ലീസും കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെ ല്ലാം ഭിന്നാഭി പ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബി.ജെ. പി ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് സിപിഎം
തിരുവനന്തപുരം : ലക്ഷദ്വീപ് നിവാസിയും സിനിമ പ്രവര്‍ത്തകയുമായ ഐഷാ സുല്‍ത്താനയെ ക ള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കത്തില്‍ സിപി എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍, ദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ പരിഷ്‌ക്കാര നടപടികളെ , ദ്വീപ് ജനത ഒന്നിച്ച് എതിര്‍ക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതാണ് അ ഡ്മിനിസ്ട്രേഷന്‍ ആവിഷ്‌ക്കരിച്ച നടപടികള്‍. ഈ നടപടികള്‍ക്കെതിരെ മാധ്യമങ്ങളില്‍ വിമര്‍ ശനമുയര്‍ത്തി എന്നതാണ് ഐഷയ്ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ക്ക് കാരണം.
നേരത്തെ പൊലീസ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കേരള ഹൈ ക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍, ഐ ഷയെ ജയിലിലടക്കാനുള്ള പൊലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ച് വരുത്തി ഐഷയെ രണ്ട് ദിവസം പൊ ലീസ് ഭീഷണിപ്പെടുത്തി.
ചോദ്യം ചെയ്യലില്‍ കേസ് ചാര്‍ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല. ജൂലൈ 8ന് കവരത്തി പൊലീസ് സംഘം ഒരു വാറണ്ടുമായി വന്ന് ഐഷ ഇപ്പോള്‍ താമസിക്കുന്ന കാക്കനാ ട്ടുള്ള ഫ്ളാറ്റില്‍ റെയ്ഡ് നടത്തി. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ഐഷയ്ക്കെതിരെ കുറ്റം ചാര്‍ ത്താന്‍ തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവര്‍ കസ്റ്റഡിയിലെടുത്തു.
കവരത്തി പൊലീസ് കൊണ്ടുപോയ ഈ ലാപ്ടോപ്പില്‍, കൃത്രിമമായി രേഖകള്‍ കയറ്റി ഐഷക്കെ തിരായി തെളിവുകളെന്ന പേരില്‍ ഉപയോഗ പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടു ണ്ട്. ഭീമ കൊറെഗാവ് കേസില്‍ എന്‍.ഐ.ഐ പിടികൂടിയ നിരപരാധികള്‍ക്കെതിരെ, കള്ള തെളി വുകള്‍ ഉണ്ടാക്കിയത് ഈ വിധമാണ്. ഫാ.സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ രേഖ കള്‍, അദ്ദേഹത്തില്‍ നിന്നും പിടിച്ചെടു ത്ത ലാപ്ടോപ്പില്‍ കയറ്റുകയാണുണ്ടായതെന്ന വസ്തുത പുറ ത്തുവന്നിട്ടുണ്ട്.
ഐഷാ സുല്‍ത്താനയോട് പകവച്ച് പുലര്‍ത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും പൊലീസും കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക, തള്ളിക്കളയാനാകില്ല. ഇതെല്ലാം ഭിന്നാഭി പ്രായം പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്ര ഭരണാധികാരം ബി.ജെ.പി ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ്.
പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയമാണ് ലക്ഷദ്വീപ് അഡ്മിനി സ്ട്രേ ഷന്‍ നടത്തുന്നത്. ഐഷയ്ക്ക് നേരെ നടത്തു ന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും, പൗരവകാ ശ ധ്വംസനവുമാണ്. ഈ നടപടിയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഈ നട പടിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താനും എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥി ക്കുന്നതായി സി.പി.എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.