Editorial

എന്‍ഐഐ കോടതി ഉത്തരവ്‌ മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണ

പന്തീരാങ്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ യുഎപിഎ ചുമത്തിയ അലന്‍ ശുഐബ്‌, താഹാ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഏതൊരാള്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്‌. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങളില്‍ സംഭവിക്കുന്ന വിധത്തിലുള്ള പൊലീസിന്റെയും ഭരണകൂടത്തി ന്റെയും നിഷേധാത്മകമായ നിലപാടാണ്‌ ഈ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായത്‌. ഈ കേസിന്റെ പേരില്‍ ഇടതുപക്ഷ സര്‍ക്കാരിനുണ്ടായ കളങ്കം പിന്നീട്‌ മനംമാറ്റം മൂലം നടത്തിയ ഇടപെടലുകള്‍ കൊണ്ട്‌ മാഞ്ഞുപോകുന്നതല്ല.

പിടിക്കപ്പെട്ടവര്‍ ഭീകരസംഘടനയില്‍ അംഗങ്ങളാണ്‌ എന്ന്‌ തെളിയിക്കാന്‍ പോലും അന്വേഷണം നടത്തിയ എന്‍ഐഎക്ക്‌ കഴിഞ്ഞില്ല. ഭീകരവാദ സംഘടനയില്‍ അംഗം ആണെന്ന്‌ ആരോപിച്ച്‌ ചുമത്തിയ സെക്ഷന്‍ 20 അതിനുള്ള തെളിവില്ലാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയായതോടെ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കേണ്ടി വന്നു. പ്രോസിക്യൂഷന്‌ പോലും ഇവര്‍ ഭീകരവാദ സംഘടനയില്‍ അംഗമാണ്‌ എന്ന ആരോപണമില്ല എന്നാണ്‌ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ എന്‍ഐഎ കോടതി ചൂണ്ടികാട്ടുന്നത്‌.

കൈവശമുള്ള പുസ്‌തകങ്ങളുടെയും ലഘുലേഖകളുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദ സംഘടനയിലെ പ്രവര്‍ത്തകരായി ചിത്രീകരിച്ച രീതി സാമാന്യ ബോധത്തിന്‌ നിരക്കാത്തതായിരുന്നു. യുഎപിഎയെ എതിര്‍ക്കുന്ന ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ആ നിയമം ചുമത്തി വിദ്യാര്‍ത്ഥികളെ എന്‍ഐഎക്ക്‌ കൈമാറിയത്‌ നമ്മുടെ സമൂഹത്തില്‍ വലിയ ചര്‍ച്ചക്കാണ്‌ വഴിവെച്ചത്‌. യുഎപിഎക്കെതിരെ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്‌ വ്യക്തമായ നിലപാടുണ്ട്‌. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക്‌ ഈ നിയമം ഉപയോഗിക്കപ്പെടുന്നു എന്നാണ്‌ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ചൂണ്ടികാണിക്കുന്നത്‌.

കേസിന്റെ പ്രാംരംഭഘട്ടത്തില്‍ ഇവര്‍ മാവോയിസ്റ്റുകളാണെന്ന കാര്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിക്ക്‌ ഒരു സംശയവുമുണ്ടായിരുന്നില്ല. സിപിഎം കുടുംബങ്ങളില്‍ പെട്ട രണ്ട്‌ വിദ്യാര്‍ത്ഥികളോട്‌ മുഖ്യമന്ത്രി സ്വീകരിച്ച കടുത്ത നിലപാട്‌ പാര്‍ട്ടിയോട്‌ അനുഭാവം പുലര്‍ത്തുന്ന വലിയൊരു വിഭാഗം പേരിലും ജനസമൂഹത്തിലും കടുത്ത അതൃപ്‌തിയാണ്‌ സൃഷ്‌ടിച്ചത്‌. ഒടുവില്‍ പ്രതിപക്ഷത്തിന്റെയും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രി തന്റെ വാക്കുകളില്‍ നിന്ന്‌ പിന്നോട്ടുപോയതും ഈ കേസിനോടുള്ള സര്‍ക്കാരിന്റെ നിലപാട്‌ അയഞ്ഞതും. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം ചൂണ്ടികാട്ടി പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ ദീര്‍ഘമായ പ്രസംഗം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഒടുവില്‍ നിലപാട്‌ തിരുത്തേണ്ടി വന്ന മുഖ്യമന്ത്രി എന്‍ഐഎ ഏറ്റെടുത്ത കേസ്‌ സംസ്ഥാന പൊലീസിനെ തിരികെ ഏല്‍പ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക്‌ കത്തെഴുതിയപ്പോഴേക്കും വൈകിപ്പോയിരുന്നു. കേസ്‌ തിരികെ കിട്ടാന്‍ താന്‍ അമിത്‌ഷായുടെ കാല്‌ പിടിക്കണോ എന്ന്‌ നിയമസഭയില്‍ ചോദിച്ച മുഖ്യമന്ത്രിയാണ്‌ പിന്നീട്‌ ഇങ്ങനെ നിലപാട്‌ മാറ്റാന്‍ നിര്‍ബന്ധിതനായത്‌.

മുഖ്യമന്ത്രി മാവോയിസ്റ്റുകളാണ്‌ എന്ന സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയവര്‍ക്ക്‌ സിപിഎം ദേശീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചത്‌ കൗതുകകരമായിരുന്നു. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എസ്‌.രാമചന്ദ്രന്‍പിള്ള തുടങ്ങിയ ദേശീയ നേതാക്കള്‍ അറസ്റ്റ്‌ ശരിയല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ലഘുലേഖ കൈവശം വെച്ചവരെല്ലാം മാവോയിസ്റ്റുകളല്ലെന്നാണ്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞത്‌.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിലൂടെ മനുഷ്യാവകാശത്തിന്റെ വിജയമാണ്‌ ഉണ്ടായത്‌. മതിയായ തെളിവുകളില്ലാതെ നിയമപരമായ നടപടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്‌ കോടതി ഉത്തരവിലെ പരാമര്‍ശങ്ങളിലുള്ളത്‌. അപ്പോഴും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭീകരവാദ സംഘടനയില്‍ അംഗമാണ്‌ എന്ന്‌ പ്രോസിക്യൂഷന്‍ പോലും ആരോപിക്കാത്തവരെ കുറിച്ച്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ `അവര്‍ മാവോയിസ്റ്റുകള്‍ തന്നെ’ എന്ന്‌ നേരത്തെ മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.