അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ കണ്ണീരോടെ വിട. നിലപാടുകളുടെ ഉറച്ച പി.ടിയെ യാത്രയാക്കാനെത്തിയത് ആയിര ങ്ങള്‍
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളം കണ്ണീരോടെ വിട നല്‍കി.ആദര്‍ശ രാഷ്ട്രീയത്തില്‍ ഉറച്ച നിലപാടുകള്‍ ജീവിതാവസാനം വരെ ഉയര്‍ത്തിപിടിച്ച പി.ടി യെ യാത്രയാക്കാനെത്തിയത് ആയിരങ്ങളായിരുന്നു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കൊച്ചിയിലേക്ക് ഒഴുകിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിക്ക് വിട നല്‍കിയത്. ഔദ്യോഗിക ബഹുമതി കളോടെയായിരുന്നു സംസ്‌കാരം.
അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി,ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീ രം….. എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം ചിതയില്‍ അഗ്‌നിനാള ങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ പിടിയുടെ പ്രിയപ്പെട്ട ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയിലും എത്തിയിരുന്നു. തൃക്കാക്കരയില്‍ റോഡിന്റെ ഇരുവശവും വികാര നിര്‍ഭരരായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടി യായിരുന്നു വിലാപ യാത്ര കടന്നു പോയത്.സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെ ന്നായിരുന്നു നേതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. രാവിലെ ഡിസിസിയിലും ഠൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും സജ്ജീകരിച്ച പൊതുദര്‍ശന വേദികളില്‍ പിടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എ ത്തിയവരുടെ തിരക്കായിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ രാവിലെ മുതല്‍ മൃതദേഹത്തെയും വിലപയാത്രയെയും അനുഗമിച്ചു. രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയാണ് ആ ദരാഞ്ജലി അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആദരാ ഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
നിലപാടിന്റെ നായകനേ… നട്ടെല്ലുള്ളൊരു പോരാളി തുടങ്ങി പിടിയുടെ ആദര്‍ശവിശുദ്ധി ഉയര്‍ത്തി ക്കാ ട്ടിയ മുദ്രാവാക്യങ്ങള്‍ രാവിലെ മുതല്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്ര കാരം കൊച്ചിയിലെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അഞ്ചരയ്ക്കായിരുന്നു സംസ്‌കാര ചട ങ്ങുകള്‍ നിശ്ചയിച്ചതെങ്കി ലും തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാന്‍ ആളുകള്‍ കൂടിയതോടെ ചടങ്ങുകള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിക്കാന്‍ കഴിഞ്ഞത്.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ ചടങ്ങുകളും
പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചട ങ്ങുകള്‍. അതിന് ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ മറ്റു ചട ങ്ങുകളും നടന്നു. റീത്തുകള്‍ വെക്ക രുത്, പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീ രം….എന്ന ഗാനം പശ്ചാത്തലത്തില്‍ വേണം,രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണം, ചി താഭസ്മത്തില്‍ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ സമര്‍പ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.