അബുദാബി : യുഎഇയിലെ ഇൻഷുറൻസ് മേഖലയിലെ തൊഴിലവസരങ്ങളിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു. 2027 മുതൽ 2030 വരെ കാലയളവിൽ 50% മുതൽ 60% വരെ സ്വദേശിവൽക്കരണ നേട്ടം കൈവരിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
ഇതനുസരിച്ച്, കമ്പനിയുടെ വലുപ്പം അടിസ്ഥാനമാക്കി സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ നിശ്ചയിക്കും:
ഇക്കാര്യങ്ങൾ ഫെഡറൽ നാഷണൽ കൗൺസിലിൽ(UAE FNC) ഉന്നയിച്ചത് സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനി ആയിരുന്നു.
2024 ജൂൺ ഒന്ന് വരെ ഉള്ള കണക്കനുസരിച്ച്, ഇൻഷുറൻസ് മേഖലയിലെ 9,773 ജീവനക്കാരിൽ 2,159 പേർ (22.09%) സ്വദേശികളാണ്. നിലവിലെ പുരോഗതി ശ്രദ്ധേയമാണെന്നും, 2026നകം സ്വദേശിവൽക്കരണ നിരക്ക് 30% ആയി ഉയർത്തും എന്നും മന്ത്രി വ്യക്തമാക്കി.
സാധുതയില്ലാതെ സ്വദേശിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 60,000 ദിർഹം വരെ പിഴ ചുമത്തും.
ഇൻഷുറൻസ് മേഖലയിൽ വലിയൊരു വിഭാഗം പ്രവാസികൾ, പ്രത്യേകിച്ച് മലയാളികൾ, സേവനം നടത്തുന്ന സാഹചര്യത്തിൽ, സ്വദേശിവൽക്കരണ നീക്കങ്ങൾ അവരുടെ തൊഴിലവസരങ്ങൾ നേരിട്ടുള്ളമായി ബാധിക്കാൻ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.