ദോഹ : ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യു.എസ്സ്. വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമനവുമായി ബന്ധപ്പെട്ട്, മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തുന്ന പക്ഷം അതാത് അധികൃതരെ ഉടൻ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ചേർന്ന് മുന്നറിയിപ്പ് നൽകി.
മിസൈൽ അവശിഷ്ടങ്ങൾ വളരെ അപകടകരമായതിനാൽ, പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമാകാനിടയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് വിദഗ്ധരുടെ ഉത്തരവാദിത്വത്തിലൂടെയായിരിക്കണം എന്നും മുന്നറിയിപ്പ് നൽകി. സ്വന്തം നിലയ്ക്ക് കൈകൊണ്ടു സ്പർശിക്കുകയോ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി.
സംശയാസ്പദമായ മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ, 40442999 എന്ന ഹോട്ട് ലൈൻ നമ്പറിൽ ഉടൻ അറിയിക്കണമെന്ന് നിർദേശത്തിലൂടെ നിർവചിച്ചു.
ജൂൺ 23ന് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി വ്യോമപാത അടച്ച്, ആകാശത്ത് തന്നെ മിസൈലുകൾ പ്രതിരോധിച്ചതിലൂടെ ഖത്തർ അധികൃതർ രാജ്യത്തെയും ജനങ്ങളെയും രക്ഷപ്പെടുത്തിയതായും ഔദ്യോഗിക വിശദീകരണത്തിൽ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.