കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് താല്‍ക്കാലികമായാണെങ്കിലും ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്
മെല്‍ബണ്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് കടു ത്ത ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും നല്‍കുമെന്നാണ് ഓസ്ട്രേലിയുടെ മുന്നറിയിപ്പ്. രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാര്‍ക്കും ശിക്ഷ ബാധ കമായിരിക്കും.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ പ്രഖ്യാപിച്ചി രിക്കുന്നത്. ആദ്യമായാണ് താല്‍ക്കാലികമാ യാണെ ങ്കിലും ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വി മാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. കോ വി ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേ ലിയ മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയ വിവരം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് അറിയിച്ചത്. ഇന്ത്യയി ല്‍ നിന്ന് എത്തുന്നവര്‍ ഓസ്‌ട്രേലിയയിലുള്ളവരില്‍ അപകട സാധ്യത നിലനില്‍ക്കുന്നതിനി ലാണ് തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. മെയ് 15ന് സ്ഥിതിഗതി വിലയിരുത്തി യശേഷം തുടര്‍നടപടികളെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം മുതല്‍ വിലക്കുണ്ടെങ്കിലും പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയില്‍ എത്തി ച്ചേരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമാ യാണ് പുതിയ നീക്കം. പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 2020 മാര്‍ച്ച് മുതല്‍ അതിര്‍ത്തികള്‍ അടച്ചി ട്ടാണ് ഓസ്ട്രേലിയ കോവിഡ് വ്യാപനത്തിന് തടയിട്ടത്.
ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യ ത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാം ഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു. ഇന്ത്യ യില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാംപയും റിച്ചാര്‍ഡ്സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.