Home

മൃതദേഹം ദീപക്കിന്റേതല്ല, സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് ; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടി ക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധി ച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു. മാതാപിതാക്കളുടെയും മൃതദേഹത്തിന്റെയും ഡിഎന്‍എ പരിശോധനാ ഫലം ഒന്നാണെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

ദീപക്

കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊ ണ്ടുപോയ കോഴിക്കോട് സ്വദേശി ഇര്‍ഷാദിന്റേ താണെന്ന് സ്ഥിരീ കരിച്ചു. ഇതുസംബന്ധിച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു. മാതാപിതാക്കളുടെയും മൃതദേഹത്തിന്റെയും ഡിഎന്‍എ പ രിശോധനാ ഫലം ഒന്നാണെന്നും റൂറല്‍ എ സ്പി വ്യക്തമാക്കി.

കൊലപാതകം എന്ന രീതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്വ ര്‍ണക്കടത്ത് സം ഘം തന്നെയാണ് ഇര്‍ഷാദിനെ തട്ടിക്കൊ ണ്ടുപോയത്. സംഭവത്തി ന് പിന്നില്‍ നിരവധി ആളുകള്‍ക്ക് പങ്കുണ്ട്. ഇതുമായി ബ ന്ധപ്പെട്ട് ഊര്‍ജ്ജിത അ ന്വേഷണം പുരോഗമിക്കുകയാ ണ്.

ജൂലൈ ആറിനാണ് കോഴിക്കോട് പന്തീരിക്കരയില്‍ നിന്നും ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17 നാണ് കൊയിലാണ്ടി കടപ്പുറത്തു നിന്നും ഇര്‍ഷാദിന്റെ മൃതദേഹം ലഭിക്കുന്നത്. എന്നാല്‍ ഇത് മേപ്പയൂര്‍ സ്വദേ ശി ദീപക്കിന്റേതാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ക്ക് വിട്ടുകൊടുത്തിരുന്നു. മതാചാരപ്രകാരം മൃതദേഹം സം സ്‌കരിക്കുകയും ചെയ്തു. ദീപക്കിന്റെ ചില സുഹൃത്തുക്കളുടെ സംശയത്തെത്തുടര്‍ന്ന് മൃതദേഹത്തില്‍ നിന്ന് ഡിഎന്‍എ ശേഖരിച്ചിരുന്നു. ഇതിനിടെ മൃതദേഹത്തില്‍ നിന്നുള്ള ഡിഎന്‍ എ ദീപക്കിന്റെ മാതാപി താക്കളുമായി മാച്ചു ചെയ്യുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇര്‍ഷാ ദിന്റെ മാതാപിതാക്കളെ വിളി ച്ചുവരുത്തി ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.

ജൂലൈ ആറിന് ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതിന് പി ന്നാലെ മാതാപിതാക്കളുടെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം 17ന് ഇര്‍ഷാദി ന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തു കയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനത്തി ല്‍ നിന്നും ഇര്‍ഷാദ് പുഴ യിലേക്ക് ചാടിയെന്നാണ് സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറ ഞ്ഞിട്ടുള്ളത്്. ജൂലൈ 16ന് കാറില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി ദൃക്സാ ക്ഷികളും മൊഴി നല്‍കിയിരുന്നു. ഇതിനിടെയാണ് മേപ്പയൂര്‍ സ്വദേശിയായ ദീപകി നെയും കാണാതെയായത്.

ഇര്‍ഷാദിന്റെ മൃതദേഹമാണ് ദീപക്കിന്റേതാണെന്ന് വിശ്വസിച്ചാണ് സംസ്‌കരിച്ചത്. ദീപക്കിന്റെ മാതാ വും ബന്ധുക്കളും ഐഡന്റിഫൈ ചെയ്തതിനെ തുടര്‍ന്നാണ് മൃത ദേ ഹം വിട്ടുകൊടുത്തതെന്നും, ഇ ക്കാര്യത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു. ഇര്‍ഷാദിന്റെ കൊലപാതക വു മായി ബന്ധപ്പെട്ട് വിദേശത്തേക്ക് കട ന്ന സ്വര്‍ണക്കടത്തുസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷ ണം നടത്തും

സ്വര്‍ണക്കടത്തുസംഘം ക്വട്ടേഷന്‍ നല്‍കി ഇര്‍ഷാദിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊ ലീസിന്റെ നിഗമനം. അതേസമയം മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതായ സംഭവവും അന്വേഷി ക്കുകയാണെന്ന് എസ്പി പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.