സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാ രമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തങ്ങളുടെ ചോ ദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണത്തിന് തയാറുണ്ടോ എന്ന ചോദ്യം പ്രമേയം തള്ളിയ ശേഷവും സതീശന്‍ ആവര്‍ത്തിച്ചു.
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്ര മേയം തള്ളി. അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ച മൂന്നേകാല്‍ മണിക്കൂറോളം നീണ്ടു. പ്രതിപക്ഷ ബഹള ത്തോടെയാണ് ചര്‍ച്ച അവസാനിച്ചത്. തുടര്‍ന്ന് സഭ പിരിഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍ കി. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന സ്വപ്നാസുരേഷിന്റെ വാക്കുകളാണ് കോണ്‍ഗ്രസിന്റെ വേദവാക്യം. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വപ്ന ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന് സംഘപരിവാര്‍ ബന്ധമാണുള്ളത്. ഒരു വ്യക്തിയല്ല സ്വപ്നയെ സ ഹായിക്കുന്നത്. പ്രസ്ഥാനവും പരിവാറും ചേര്‍ന്നാണ് അവരെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ത്. അഭിഭാഷകന്‍, ജോലി, സുരക്ഷ എല്ലാം ഏര്‍പ്പാടു ചെയ്യുന്നതിനു പിന്നില്‍ ഇവരാണ്. ഇത്തരമൊരാള്‍ ആരോപണം ഉന്നയിക്കു ന്നത് സംസ്ഥാനത്തെ പൊതു അന്തരീക്ഷം മലിനമാക്കാനാണ്. അങ്ങനെ വരു മ്പോള്‍ പൊലീസ് കേസെടുക്കും, അന്വേഷിക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. മൊഴി കൊടുക്കാന്‍ ആ രുടെയെങ്കിലും സമ്മര്‍ദമുണ്ടെങ്കില്‍ കണ്ടെത്തണം. അതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണത്തിന് തയാറുണ്ടോ എന്ന ചോദ്യം പ്രമേ യം തള്ളിയ ശേഷവും സതീശന്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം കൊണ്ടുവന്നതാണോ സ്വപ്ന സുരേഷി നെ?. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്ന സുരേഷ്. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വൈകീട്ട് എങ്ങോട്ടാ ണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ?. എല്ലാ ദിവസവും ഇന്റ ലിജന്‍സ് റിപ്പോര്‍ട്ട് കിട്ടുന്നയാളല്ലേ കേരളത്തിലെ മുഖ്യമന്ത്രി. ഒരുമിച്ച് യാത്ര ചെയ്യുകയും ഒരു മിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്തിരുന്ന അവര്‍ രാത്രി രണ്ടു മണി വരെ രാമായണം വായിക്കു കയായിരുന്നോയെന്ന് സതീശന്‍ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയായ ശിവശങ്കറിന് അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പുസ്തകം എഴുതാന്‍ അനുവാദം കൊടുത്തു. ഇതുസംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തക രോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്ന സുരേഷ് കോട തിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.