ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേ ണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേ സുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ല ങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്ര ല്‍ ജയിലില്‍ എത്തിച്ചു. പുലര്‍ച്ചെ നാ ലുമണിക്കാണ് ഇരുവരെയും ഇവിടെ എത്തിച്ചത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചതോ ടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴി യേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതി രായുള്ളത്. ഇരുവരേയും വിയ്യൂരിലേക്ക് മാറ്റുമെന്നും ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരം താന്‍ നടത്തിയതാണെന്ന തരത്തില്‍ ആകാശിന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പുറത്തുവന്നതോടെയാണ് സിപിഎം ആകാശിനെതിരെ തിരിഞ്ഞത്. സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്.
ഷുഹൈബ് വധക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കാനായിരുന്നു മട്ടന്നൂര്‍ പൊലിസ് തലശേരി സിജെ എം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അതേസമയം സിപി എമ്മിന് നിരന്തരം തലവേദന സൃഷ്ടി ക്കുന്ന ആകാശിനെ നിയമപരമായി തളയ്ക്കാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന സംശയമാണ് അന്നുതന്നെ ബലപ്പെട്ടിരുന്നത്. നേരത്തെ തന്നെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തി യിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരിക്കെതിരെ രണ്ടു കേ സുകള്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ജാമ്യവും നേടിയി രുന്നു.
ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി തന്നെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു. ആകാശുമായി ഷാജര്‍ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയിലാണ് അന്വേഷണം.തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങ ള്‍ക്ക് കൊത്തിവലിക്കുവാന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടി രോ മാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേ ങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പരാതി ലഭി ച്ചത്. നേരത്തെ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോ ഫി നല്‍കുന്ന ചിത്രം വലിയ വിവാദമായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.