കുവൈത്ത് സിറ്റി: അറേബ്യൻ മേഖലയിലെ ഫുട്ബാൾ ജേതാക്കളെ നിശ്ചയിക്കുന്ന ഗൾഫ് കപ്പ് പോരാട്ടത്തിന് കുവൈത്തിൽ തുടക്കം. ഇനിയുള്ള രണ്ടാഴ്ചക്കാലം കുവൈത്തിനൊപ്പം ഗൾഫ്മേഖലയും ഫുട്ബാൾ ലഹരിയിലാകും. അർദിയ ജാബിർ അൽ അഹമ്മദ് ഇന്റർ നാഷനൽ സ്റ്റേഡിയത്തിൽ വർണാഭമായി നടന്ന ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അടക്കമുള്ള കുവൈത്ത് നേതൃത്വം പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി.
ലോകകപ്പ് മാതൃകയിലുള്ള വിപുലമായ ആഘോഷ പരിപാടികളാണ് ഉദ്ഘാടനഭാഗമായി ഒരുക്കിയത്. വൈകിട്ട് ആറുമണിയോടെ ചടങ്ങുകൾ ആരംഭിച്ചു. കനത്ത തണുപ്പിനിടയിലും സംഗീത -വിനോദ പരിപാടികൾ ആസ്വദിക്കാൻ മത്സരത്തിനും മണിക്കൂറുകൾ മുമ്പേ കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ഫുട്ബാൾ ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ. ജനുവരി മൂന്നിനാണ് ഫൈനൽ. 10 തവണ കപ്പുയർത്തി കുവൈത്ത് ഗൾഫ് കപ്പിൽ മുന്നിലുമാണ്. ഇറാഖ് നാലുതവണയും ഖത്തർ, സൗദി അറേബ്യ എന്നിവ മൂന്നു തവണയും ജേതാക്കളായി. ഒമാൻ, യു.എ.ഇ എന്നിവ രണ്ടു തവണയും ബഹ്റൈൻ ഒരു തവണയും കിരീടം നേടി. ഇറാഖാണ് നിലവിലെ ജേതാക്കൾ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.