അഫ്ഗാനില്‍ തടവിലായിരുന്ന 5000 ത്തോളം ഐഎസ് ഭീകരരെ താലിബാന്‍ മോചിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിമിഷ ഫാത്തിമ ഉള്‍പ്പെടെ എട്ട് മലയാളികളെ മോചിതരാക്കി എന്ന സൂചനയാണ് ഇന്റലിജന്‍സിന് ലഭിച്ചത്
തിരുവനന്തപുരം : ഐഎസ്സില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ ഫാത്തിമമോചി തയായതില്‍ സന്തോഷമുണ്ടെന്ന് അമ്മ ബിന്ദു. എന്നാല്‍ കുടുംബത്തിന് നിമിഷ ഫാത്തിമയെക്കു റിച്ച് ഒരു വിവരവും ഈ നിമിഷം വരെ ലഭിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. മകളെ എത്രയും വേഗം തിരി കെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.
അഫ്ഗാനില്‍ തടവിലായിരുന്ന 5000 ത്തോളം ഐഎസ് ഭീകരരെ താലിബാന്‍ മോചിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിമിഷ ഫാത്തിമ ഉള്‍പ്പെടെ എട്ട് മലയാളികളെ മോചിതരാക്കി എന്ന സൂചനയാണ് ഇന്റലിജന്‍സിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം. നിമിഷയെ പാര്‍പ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയില്‍ താലിബാന്‍ തകര്‍ത്തിരുന്നു. നിമിഷ എവിടെയെന്ന കാര്യത്തില്‍ ഇതുവരെയും ആര്‍ ക്കും ഒരു വ്യക്തതയും ഇല്ല. പുള്‍-എ-ചര്‍ക്കി എന്ന കാബൂള്‍ ജയിലിലായിരുന്നു നിമിഷ ഫാത്തിമ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവിടെ അയ്യായിര ത്തോളം തടവുകാരാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജയിലാണിത്. അല്‍ ഖ്വെയ്ദ തീവ്രവാദികളടക്കം ആയിരക്കണക്കിന് പേരെയാണ് ഞായറാഴ്ച നടത്തിയ ആക്രമണ ത്തില്‍ താലിബാന്‍ കാബൂള്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.
ഐഎസില്‍ ചേരാന്‍ 2016 ലാണ് ഭര്‍ത്താവ് ബെക്സിനോടൊപ്പം നിമിഷ ഫാത്തിമ നാടുവിട്ടത്. തുടര്‍ ന്ന് നടത്തിയ ഭീകരാക്രമണത്തില്‍ ബെക്സ് കൊല്ലപ്പെട്ടതോടെ നിമിഷ ഉള്‍പ്പെടെയുള്ള വിധവകള്‍ അഫ്ഗാനില്‍ കീഴടങ്ങുകയായിരുന്നു. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ നല്‍ കാമെന്ന് പ്രസിഡന്റ് അഷ്റഫ് ഗാനി വ്യക്തമാക്കിയെങ്കിലും രാജ്യം അത് അംഗീകരിച്ചില്ല. രാജ്യസു രക്ഷ കണക്കിലെടുത്താണ് ഇവരെ തിരികെ കൊണ്ടുവരേണ്ട എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്.
ഇത് ചോദ്യം ചെയ്ത് നിമിഷയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കുകയുമുണ്ടായി. മകളെയും ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍ക ണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണം എന്നുമായിരുന്നു ബിന്ദുവിന്റെ ആവ ശ്യം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.