Home

അഗ്‌നിപഥ്: ആളിപ്പടര്‍ന്ന് പ്രതിഷേധം; ട്രെയിനുകള്‍ക്ക് വ്യാപകമായി തീയിട്ടു, ബിഹാറില്‍ നാളെ ബന്ദ്

സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കി ലും വെള്ളിയാഴ്ച ശക്തമായ പ്രതിഷേ ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു

ന്യൂഡല്‍ഹി: സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍ കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേ ധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കിലും വെ ള്ളിയാഴ്ച ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹി ച്ചു. ആദ്യം ബീഹാറില്‍ തുടങ്ങിയ പ്രതിഷേ ധം പിന്നീട് ഉത്തര്‍ പ്രദേശിലേക്കും അവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പട രുകയാണ്.

തെലങ്കാനയില്‍ നടന്ന പ്രതിഷേധത്തില്‍ ഒരാള് കൊല്ലപ്പെട്ടു. തെ ലങ്കാനയിലെ സെക്കന്ദരാബാദ് റെ യില്‍വേ സ്റ്റേഷനില്‍ നടന്ന പ്ര തിഷേധം അക്രമാസക്തമാവുകയും തീവെപ്പുണ്ടാകുകയും ചെ യ്തതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ പോലീസിന് ആകാ ശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നതാ യും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷങ്ങ ളില്‍ 15 ലധികം പേര്‍ ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുപി-ബിഹാര്‍ എന്നിവിടങ്ങളില്‍ അതിരാവിലെ മുതല്‍ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. പ്രതിഷേ ധക്കാര്‍ പലയിടത്തും ട്രെയിനുകള്‍ക്ക് തീയിട്ടു.തെലങ്കാന,യുപി,ബീഹാര്‍ സംസ്ഥാനങ്ങള്ക്ക് പുറമെ മധ്യപ്രദേശ്,പശ്ചിമബംഗാള്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

പ്രതിഷേധം റെയില്‍വേ ഗതാഗതത്തെ സാരമായി ബാധിച്ചു

യുവാക്കളുടെ പ്രതിഷേധം റെയില്‍വേ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതുവരെ 200 ലധികം ട്രെയിനുകളുടെ സര്‍വീസ് തടസ്സപ്പെട്ടു. ബുധനാഴ്ച പ്രതിഷേധം ആരം ഭിച്ചതിന് ശേഷം 35 ട്രെയിനു കള്‍ റദ്ദാക്കിയതായും 13 ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്തിന് മുമ്പ് സര്‍വീസ് നിര്‍ത്തിയതായും റെയി ല്‍വേ അറിയിച്ചു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉ ത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളും ഉള്‍പ്പെ ടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയിവേയിലാണ് പ്രതിഷേധത്തിന്റെ ഏറ്റവും വലിയ ആഘാതമുണ്ടായത്.

റിക്രൂട്ട്മെന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരസേനാ മേധാവി

 ആളിക്കത്തുന്ന പ്രതിഷേധാഗ്‌നിക്കിടയിലും പദ്ധതിയെ അനുകൂലിച്ച് കേന്ദ്ര മന്ത്രിമാരും സൈനി ക നേതൃത്വവും രംഗത്ത് വന്നു. നിരവധി കേന്ദ്രമന്ത്രിമാര്‍ പദ്ധതിയെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. പ്രാ യപരിധി വര്‍ദ്ധിപ്പിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു. കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും കാ രണം കഴിഞ്ഞ രണ്ട് വര്‍ ഷമാ യി നടത്താന്‍ കഴിയാതിരുന്ന റിക്രൂട്ട്മെന്റ് റാലികളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന മിടുക്കരും ദേശസ്നേഹികളുമായ എല്ലാ യുവാക്കള്‍ ക്കും ഈ തീരുമാനം അവസര മൊരുക്കുമെന്ന് കരസേനാ മേധാവി ലഫ്റ്റനന്റെ് ജനറല്‍ മനോജ് പാണ്ടേ ട്വീറ്റ് ചെയ്തു. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ സമയക്രമം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാ ക്കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.