കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദലിത് യുവാവ് ദീപു കൊല്ല പ്പെട്ട സംഭവത്തില്‍ സ്ഥലം എംഎഎല്‍ പി വി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവു മായി ട്വന്റി 20. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ സ്ഥലത്തുണ്ടായിരുന്നെ ന്നും എംഎല്‍എയുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും പഞ്ചായത്തംഗം നിഷ ആലിയാര്‍
കൊച്ചി : കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ ദലിത് യുവാവ് ദീപു കൊല്ലപ്പെട്ട സംഭ വത്തില്‍ സ്ഥലം എംഎഎല്‍ പി വി ശ്രീനിജന് പങ്കുണ്ടെന്ന ആരോപണവുമായി ട്വന്റി 20. ദീപുവിനു മര്‍ ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ സ്ഥലത്തുണ്ടായിരുന്നെന്നും എംഎല്‍എയുടെ അറിവോടെയാണ് ആ ക്രമണം നടന്നതെന്നും പഞ്ചായത്തംഗം നിഷ ആലിയാര്‍ ആരോപിച്ചു. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോ ള്‍ ശ്രീനിജിന്‍ എംഎല്‍എ തൊട്ടടുത്തുള്ള സിപിഎം പ്രവര്‍ത്തകന്‍ സുകുവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന തായി പഞ്ചായത്തംഗം പറഞ്ഞു.
എംഎല്‍എയുടെ ജനവിരുദ്ധനടപടികളില്‍ പ്രതിഷേധിച്ചാണ് ട്വന്റി 20 പ്രവര്‍ത്തകര്‍ വീടുകളില്‍ വിള ക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടില്‍ വിളക്കണച്ചു പ്രതിഷേധിക്കുമ്പോള്‍ തൊട്ടടുത്ത പുരയിടത്തില്‍ മറഞ്ഞിരുന്ന അക്രമികള്‍ ദീപുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാ ല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനിടയില്‍ ആണ് മരണം. അക്രമം തടയാന്‍ ശ്രമിച്ച തന്നെ സിപി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും നിഷ പറഞ്ഞു.
എംഎല്‍എയെ കിഴക്കമ്പലത്ത് കാലുകുത്താന്‍ അനുവദിക്കില്ല. സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ പട്ടി യെ പോലെ തല്ലിച്ചതച്ചു. അവന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ ലിവര്‍ സി റോസിസ് ആണെന്ന് പ്രചരിപ്പിക്കുന്നു. ഇതിന് ആശൂപത്രി അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ട്വന്റി 20 ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ദീപുവിന്റെ മരണത്തി ല്‍ വിശദമായ പോസ്റ്റ് മോര്‍ട്ടം വേണെന്നും ട്വന്റി 20 ആവശ്യപ്പെട്ടു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനം പൊലീസിനെയും ഉദ്യോഗസ്ഥ രെയും ഉപയോഗിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുന്നതില്‍ പ്രതിഷേധിച്ചാണ് ട്വന്റി 20 പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായാണ് കിഴക്കമ്പലത്ത് വിളക്കണക്കല്‍ സ മരം സംഘടിപ്പിച്ചത്. ഇതി നിടെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് ട്വന്റി 20യുടെ ആരോപണം. വീടിന് മുന്നില്‍ വച്ചായിരുന്നു ദീപുവിന് മര്‍ദനമേറ്റത്.
അക്രമത്തില്‍ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചി രുന്നങ്കി ലും അന്നു തന്നെ വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാര്‍ഡ് മെമ്പറേയും സിപിഎം പ്രവര്‍ത്തകര്‍ ഭീഷ ണിപ്പെടുത്തിയിരുന്നതായും ട്വന്റി 20 പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുള്‍റഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നീ സിപിഎം പ്രവര്‍ത്തക രാണ് അറസ്റ്റിലായത്.
ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം : ശ്രീനിജന്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ സത്യം മനസിലാ വും. ട്വന്റി 20 ആരോപിച്ചത് പോലെ മര്‍ദനമേറ്റാണ് മരിച്ചതെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ എ ന്നും ആദ്ദേഹം പറഞ്ഞു. ശനിയാഴ്ച സംഭവം നടന്ന് തിങ്കളാഴ്ച വരെ ഒരു പരാതിയും കിട്ടിയിരുന്നില്ല. ഇത്ത രത്തില്‍ ഒരു സംഭവം നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.