English हिंदी

Blog

Sensex

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 708 പോയിന്റ്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ലാഭമെടുപ്പാണ്‌ വിപണിയിലെ ഇടിവിന്‌ കാരണമായത്‌. നിഫ്‌റ്റി 10,000 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞുവെന്നതാണ്‌ ഇന്നത്തെ പ്രധാന സംഭവ വികാസം.

വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,538.37 പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. 34,219.39 പോയിന്റ്‌ വരെ ഇന്ന്‌ ഉയര്‍ന്ന സെന്‍സെക്‌സ്‌ അതിനു ശേഷം 700 പോയിന്റോളം ഇടിയുകയായിരുന്നു.

Also read:  സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്; 15 മരണം

നിഫ്‌റ്റി 214.15 പോയിന്റ്‌ നഷ്‌ടത്തോടെ 9902.00ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന്‌ 10,112.05 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 10,000ന്‌ താഴേക്ക്‌ ഇടിഞ്ഞത്‌ വിപണിയിലെ മുന്നേറ്റ പ്രവണത ദുര്‍ബലമാകുന്നതിന്‌ കാരണമായി. 9850 പോയിന്റിലാണ്‌ അടുത്ത താങ്ങ്‌.

Also read:  സ്വര്‍ണവില വീണ്ടും കൂടി; പവന് 36,720 രൂപ, ഒരു മാസത്തിനിടെ 1700 രൂപ വര്‍ധിച്ചു

നിഫ്‌റ്റിയിലെ ആറ്‌ ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ 4.34 ശതമാനം ഉയര്‍ന്നു. ഇന്‍ഫ്രാടെല്‍, സീ ലിമിറ്റഡ്‌, എസ്‌ബിഐ, സണ്‍ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ്‌ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ ഓഹരികള്‍.

Also read:  'വലത് കയ്യും ഇടത് കാലും വെട്ടും, കുടുംബത്തിന് വിഷം നല്‍കി കൊല്ലും'; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

ലാഭമെടുപ്പാണ്‌ ഇടിവിലേക്ക്‌ നയിച്ചത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക ലാഭമെടുപ്പിനെ തുടര്‍ന്ന്‌ 2.72 ശതമാനം ഇടിഞ്ഞു. എസ്‌ബിഐ 5.59 ശതമാനം ഇടിഞ്ഞു. ഫാര്‍മ ഓഹരികളും ശക്തമായ നേട്ടം നേരിട്ടു. സണ്‍ ഫാര്‍മ 4.84 ശതമാനം ഇടിഞ്ഞു.