English हिंदी

Blog

മുംബൈ: ഓഹരി വിപണി കുതിച്ചതോടെ സെന്‍സെക്‌സ്‌ വീണ്ടും 34,500 പോയിന്റിന്‌ മുകളിലേക്കും നിഫ്‌റ്റി 12,000 പോയിന്റിന്‌ മുകളിലേക്കും ഉയര്‍ന്നു. മാര്‍ച്ച്‌ 11ന്‌ ശേഷം ആദ്യമായാണ്‌ നിഫ്‌റ്റി 12,000 പോയിന്റിന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്‌.

സെന്‍സെക്‌സ്‌ ഈ ആഴ്‌ചയിലെ അവസാനത്തെ വ്യാപാരദിനമായ ഇന്ന്‌ 523 പോയിന്റ്‌ മുന്നേറി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34,731.73 പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. നിഫ്‌റ്റി 152 പോയിന്റ്‌ നേട്ടത്തോടെ 10,244.40 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

Also read:  മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ

ബജാജ്‌ ഫിന്‍സെര്‍വ്‌, ബജാജ്‌ ഫിനാന്‍സ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ടാറ്റാ മോട്ടോഴ്‌സ്‌, ഇന്‍ഫ്രാടെല്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിന്‍സെര്‍വ്‌ 9 ശതമാനം നേട്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. റിലയന്‍സും ബജാജ്‌ ഫിനാന്‍സും ആറ്‌ ശതമാനത്തിലേറെ നേട്ടം കൊയ്‌തു.

Also read:  അമിത് ഷായെ ഡൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു

റിലയന്‍സ്‌ ഇന്ന്‌ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,788.80 രൂപ രേഖപ്പെടുത്തി. റിലയന്‍സ്‌ ഇന്റസ്‌ട്രീസിലേക്ക്‌ കൂടുതല്‍ നിക്ഷേപമെത്തിയതും കമ്പനി കടമില്ലാത്തതായി മാറിയെന്ന പ്രഖ്യാപനവുമാണ്‌ ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക്‌ കുതിക്കുന്നതിന്‌ കാരണമായത്‌.

Also read:  നടന്‍ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും

50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 16 ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ നഷ്‌ടം നേരിട്ടത്‌. ബാങ്കിംഗ്‌ ഓഹരികള്‍ ഇന്നും കുതിപ്പ്‌ തുടര്‍ന്നു. നിഫ്‌റ്റി എനര്‍ജി സൂചിക 3.65 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.